പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയല്ല; ചെന്നിത്തലയ്ക്കെതിരെ ആരോഗ്യമന്ത്രി

ജനങ്ങള ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയെല്ലെന്ന് ആരോഗ്യമന്ത്രി

K K SHYLAJA, INFLUENZA, FEVER, RAMESH CHENNITHALA, PINARAYI VIJAYAN, തിരുവനന്തപുരം, രമേശ് ചെന്നിത്തല, പിണറായി വിജയന്‍, പകര്‍ച്ചപ്പനി, മരണം, പനി, കെ.കെ ശൈലജ
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 18 ജൂണ്‍ 2017 (11:23 IST)
പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്നും രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കവെ അവര്‍ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തനങ്ങളിൽ
എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 വളണ്ടിയർമാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പകർച്ചപനിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ പ്രസ്താവനകൾക്കെതിരെയാണ് ശൈലജ  രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :