നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് നാദിര്‍ഷാ, വേണ്ടെന്ന് പൊലീസ്!

ഞാന്‍ റെഡിയെന്ന് നാദിര്‍ഷാ! വേണ്ടെന്ന് പൊലീസ്!

aparna| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (16:10 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇന്ന് വൈകും‌ന്നേരം നാലു മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് സംവിധായകന്‍ നാദിര്‍ഷാ. തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും നാദിര്‍ഷാ വ്യക്തമാക്കി. രാവിലെ നാദിര്‍ഷാ ആലുവ പൊലീസ് ക്ലബില്‍ എത്തിയെങ്കിലും ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും, തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നുമാണ് നാദിര്‍ഷാ വ്യക്തമാക്കിയത്. എന്നാല്‍, ഇന്ന് ചോദ്യം ചെല്ലുന്നില്ലെന്നാണ് പൊലീസിന്റെ നിലപാട്. നാദിർഷയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിച്ചുവരുത്തിയ നാദിര്‍ഷായ്ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യല്‍ മാറ്റിവെയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായുള്ള ആദ്യനടപടികല്‍ ആരംഭിക്കുന്നതിനിടയിലാണ് നാദിര്‍ഷായ്ക്ക് രക്തസമ്മര്‍ദ്ദമുണ്ടാകുന്നത്. ഇതോടെ പൊലീസ് ഡോക്ടര്‍മാരെ വിളിച്ച് നാദിര്‍ഷയെ പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാദിര്‍ഷയുടെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാകുന്നത്. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടു അന്വേഷണസംഘം നാദിര്‍ഷായ്ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നാദിര്‍ഷാ നല്‍കി. ഇതിനു പിറകെ നെഞ്ചുവേദനയെ തുടര്‍ന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10ാം തിയ്യതിയാണ് നാദിര്‍ഷാ ആശുപത്രി വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :