ഒരൊറ്റ സിപിഎം നേതാവിനെയും ബാക്കി വെയ്ക്കരുത് ; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവര്‍ത്തകരുടെ കൊലവിളി

തിരുവനന്തപുരം| AISWARYA| Last Modified ഞായര്‍, 30 ജൂലൈ 2017 (15:03 IST)
തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും സിപിഎം ബിജെപി സംഘർഷം നിലനിൽക്കുമ്പോൾ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകരുടെ കൊലവിളി. ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനെ തുടര്‍ന്നാണ് ചാവേർ ആക്രമണം നടത്താൻ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്നം രാജശേഖരനെയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. 'കുമ്മനത്തിന്റെ ഗാന്ധി മാർഗം കമ്മയൂണിസ്റ്റ് ചെറ്റകൾക്ക് ലൈസൻസ് ആണ്'. കുമ്മനം രാജിവെച്ച് വത്സൻ തില്ലങ്കേരിയോ കെ സുരേന്ദ്രനോ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകണമെന്നും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകർ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :