വീണ്ടും 'നിർഭയ': പതിനാറുകാരി മുപ്പത്തിമൂന്ന് പേരുടെ ക്രൂരമാനംഭംഗത്തിനിരയായി

ബ്രസീലിയൻ നഗരമായ സാവോ പോളോയിലെ ഒരു ചേരിയിൽ പതിനാറു വയസുകാരി 33 പേരുടെ ക്രൂരമാനംഭംഗത്തിനിരയായി.

സാവോ പോളോ, ബ്രസീല്‍, പീഡനം sao paulo, brazil, rape
സാവോ പോളോ| സജിത്ത്| Last Modified ശനി, 28 മെയ് 2016 (10:37 IST)
ബ്രസീലിൽ നിന്നു ഭീതിയുണർത്തുന്ന ഒരു വാർത്ത. ബ്രസീലിയൻ നഗരമായ സാവോ പോളോയിലെ ഒരു ചേരിയിൽ പതിനാറു വയസുകാരി 33 പേരുടെ ക്രൂരമാനംഭംഗത്തിനിരയായി. പുരുഷ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ പോയപ്പോഴാണ് 33 പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയത്.

പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും സഹിതമുള്ള ഒരു സംഘം ആളുകളുടെ ട്വീറ്റുകൾ പുറത്തായതോടെയാണ് കഴിഞ്ഞയാഴ്ച നടന്ന സംഭവം പുറത്തായത്. പെൺകുട്ടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല വിവരണങ്ങളാണ് പുറത്തുവന്ന ട്വീറ്റുകളില്‍ ഉള്ളത്. ലഹരി നൽകി പെൺകുട്ടിയെ മയക്കുന്നതും വസ്ത്രങ്ങളുരിയുന്നതും പെൺകുട്ടി ബോധം തിരികെ ലഭിക്കാൻ ബുദ്ധിമുട്ടുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്.

ഒന്നരദിവസത്തോളം കിരാതമായ പീഡനത്തിനിരയായ പെൺകുട്ടി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തീർത്തും ദരിദ്ര പശ്ചാത്തലത്തിൽനിന്ന് വരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായതെന്നാണ് പുറത്തുവരുന്ന സൂചന. സംഭവം വിവാദമായതോടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പുരുഷസുഹൃത്തിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നാണ് സൂചന. ബ്രസീലിൽ ഓരോ പതിനൊന്നു മിനിറ്റിലും ഒരു പെൺകുട്ടി മാനഭംഗത്തിന് ഇരയാകുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 47,646 മാനഭംഗ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :