ഇറച്ചിയെന്ന് പറഞ്ഞ് യുവാവ് സൂക്ഷിച്ച് വെച്ചത് മുന്‍‌കാമുകിയുടെ ശരീരം, അതും കഷ്ണങ്ങളാക്കി !

കാമുകിയുടെ സഹായത്തോടെ മുന്‍ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രീസറില്‍ വെച്ചു

ഒഹായോ| AISWARYA| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (10:16 IST)
അമേരിക്കയില്‍ യുവാവ് മുന്‍ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചു. സംഭവമായി ബന്ധപ്പെട്ട് ഒഹായോ സ്വദേശികളായ അര്‍ടുറോ നോവോ, കാതറീന ലൈതോന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി മുതല്‍ അര്‍ടുറോയുടെ കാമുകിയായ ഷാനോണ്‍ ഗ്രാവെസിനെ കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ നിന്ന് സമീപവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്ത്.

ഫ്രീസറില്‍ ഇറച്ചിയാണെന്നും തന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ഫ്രീസറിന് ഇല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ താഴെ സൂക്ഷിക്കുന്നതെന്നാണ് അര്‍ടുറോ സമീപവാസികളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുത്. അതേസമയം മരിച്ച ഷാനോണിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പുതിയ കാമുകി ലൈതോണ്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്.

മൃതദേഹം മുറിച്ച് നിരവധി കവറുകളിലാക്കിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. അതേ സമയം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ള മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :