അവള്‍ ഒരാളെ സ്നേഹിച്ചു, പക്ഷേ അതവളുടെ മാനത്തിനും ജീവനും ഒരു വിധി കല്‍പ്പിച്ചു - മരണ വിധി!

അറബിയെ സ്നേഹിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ റേപ്പ് ചെയ്യാനും കൊല്ലാനും ക്വട്ടേഷന്‍ കൊടുത്തത് വീട്ടുകാര്‍

aparna| Last Modified ചൊവ്വ, 25 ജൂലൈ 2017 (09:20 IST)
ലണ്ടനിലെ ഫ്ലാറ്റില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയെ കൊല്ലുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് അവളുടെ കുടുംബക്കാര്‍ തന്നെയെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജൂലൈ 19നാണ് ഇന്ത്യന്‍ വംശജയും മുസ്ലീമുമായ സെലിന്‍ ഡൂഖ്റാന്‍ കൊല്ലപ്പെട്ടത്. അതിക്രൂരമായ രീതിയിലായിരുന്നു സെലിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേസിന്റെ തുടക്കം മുതലേ സെലിന്റെ വീട്ടുകാര്‍ക്ക് മേല്‍ പൊലീസിന് ഒരു സംശയമുണ്ടായിരുന്നു. ഈ സംശയങ്ങള്‍ ശക്തമാകുന്ന രീതിയിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അറബിയുമായി സ്നേഹത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പൊലിസ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടതെന്ന് ഇന്നലെ നടന്ന വിചാരണക്കിടെ കോടതിയെ ബോധിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം കഴുത്തറുത്തുകൊല്ലുകയായിരുന്നു. സെലിനോടൊപ്പം മറ്റൊരു പെണ്‍കുട്ടിയേയും ആക്രമികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ആക്രമണത്തിന് വിധേയയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

സെലിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ മുജാഹിദ് അര്‍ഷിദ് (33, )
വിന്‍സെന്റ് ടപ്പു(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊല്ലാന്‍ ശ്രമിക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്ത കുറ്റങ്ങളും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ചില നിയമകാരണങ്ങളാലാണ് രണ്ടാമത്തെ യുവതിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

സെലിന്‍ ഒരു അറബ് യുവാവിനെ പ്രണയിച്ചിരുന്നു. എന്നാല്‍, ഇതിനെ അവളുടെ കുടുംബം എതിര്‍ത്തു. പക്ഷേ തന്റെ പ്രണയത്തില്‍ നിന്നും പിന്തിരിയാന്‍ സെലിന്‍ തയ്യാറായില്ല. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. സെലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് അവളുടെ വീട്ടുകാര്‍ തന്നെയാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :