പച്ചക്കണ്ണുള്ള കന്യകകള്‍ക്ക് ഡിമാന്‍ഡ് കൂടുതല്‍, അടിമച്ചന്തകളില്‍ വില്‍ക്കുന്നത് നഗ്നരാക്കി, ഐ‌‌എസ് ക്രൂരത ഇങ്ങനെ

സിറിയ| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (14:36 IST)
ക്രൂരതകളില്‍ ചെകുത്താന്‍ പോലും മാറിനില്‍ക്കുന്ന കൊടും ക്രൂരതകളാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവറയിലുള്ള ലൈംഗിക അടിമകളായ യസീദി പെണ്‍കുട്ടികള്‍ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ന്ദരികളും കന്യകകളുമായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി നഗ്നരാക്കി അടിമചന്തയിൽ വിൽക്കുന്നതിനു പുറമെ കന്യകാത്വം പരിശോധിക്കാന്‍ പലപ്പോഴും നിരവധി പേര്‍ക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് വശം വദരാകേണ്ടതായും വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

യാസിദി വംശത്തിലെ ഏഴ് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളാണ് ഭീകരരുടെ അടിമച്ചന്തകളില്‍ എത്തുന്നവരില്‍ അധികവും. ഇവരെ നഗ്നരാക്കി, അവരുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ വിരലുകൾ മുതൽ കന്പുകൾ വരെ ഉപയോഗിച്ച് കന്യകാത്വ പരിശോധന നടത്തിയ ശേഷം ഇവരെ അടിമ ചന്തകളിൽ വിൽക്കുകയാണ് ചെയ്യുന്നത്.
നീലയും പച്ചയും നിറമുള്ള കണ്ണുകളുള്ളവർക്കാണ് മുൻഗണന. ഇവര്‍ക്ക് അടിമച്ചന്തകളില്‍ കനത്ത വിലയാണ് തീവ്രവാദികള്‍ ഈടാക്കുന്നത്.

റ്റവും സൗന്ദര്യമുള്ള പെൺകുട്ടികളെ ആദ്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാക്കൾക്കും, പിന്നീട് ഉയർന്ന ഉദ്യോഗസ്ഥർക്കും, അവസാനം സൈനികർക്കും നൽകും. സംഘത്തിലെ എല്ലാ പുരുഷന്മാർക്കും മൂന്ന് പെൺകുട്ടികളെ അവന്റെ വസ്തുവായി നൽകും. ആ പെൺകുട്ടികളെ അടിമ ചന്തയിൽ വിൽക്കും മുന്പ് അയാൾക്ക് ലൈംഗികമായി ഉപയോഗിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യാം. ഇങ്ങനെ പോകുന്നു ഇസ്ലാമിക ഭീകരരുടെ ക്രൂരതകള്‍.
കന്യകകളായ പെൺകുട്ടികളെ സമ്മാനമായി നൽകുമെന്നതിനാല്‍ പല യുവാക്കളും ഭീകരന്മാര്‍ക്കൊപ്പം കൂടുന്നുമുണ്ട്.

തങ്ങളുടെ ഉത്തരവ് പാലിക്കാൻ തയ്യാറാകാത്ത സ്ത്രീകളെ ഐ.എസ് ജീവനോടെ ചുട്ടെരിക്കുകയും ചെയ്യും. പെൺകുട്ടികളെ അനുസരിപ്പിക്കാനും ഭീതി പടർത്താനുമായി അവരുടെ കുടുംബങ്ങളെ ഐ.എസ് അവരുടെ കൺമുന്നിൽ വച്ച് ദയയില്ലാതെ കൊല്ലുകയും ചെയ്യും. ഈ ദുരിതത്തിൽ നിന്നും രക്ഷപെടാനാകാതെ പല പെൺകുട്ടികളും തങ്ങളുടെ തലയിൽ ഇടുന്ന വസ്ത്രത്തിൽ തൂങ്ങിമരിക്കുകയാണ്. ഇതോടെ ചില ഐ.എസ് കാന്പുകളിൽ സ്ത്രീകൾ തലയിൽ തുണിയിടുന്നത് വിലക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :