20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു പോയ പിതാവിനെ മകള്‍ വീട്ടിലേക്ക് കൊണ്ടുവന്നു; വീട്ടിലെത്തിയപ്പോല്‍ പിതാവ് മകളെ ബലാത്സംഗം ചെയ്‌തു

  ബലാത്സംഗം , മകളെ പീഡിപ്പിച്ചു , ഓസ്‌ട്രേലിയ , പിതാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു
സിഡ്‌നി| jibin| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (11:29 IST)
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു പോയ പിതാവിനെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്ന മകളെ പിതാവ് ബലാത്സംഗം ചെയ്‌തു. ഓസ്‌ട്രേലിയയിലെ മെല്‍‌ബണിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിനെ കോടതി 3 വര്‍ഷത്തെ ശിക്ഷയ്‌ക്ക് വിധിച്ചു.

അടിപിടിക്കേസിലടക്കം നിരവധി കേസുകളിലെ പ്രതിയായ പിതാവ് ഇരുപത് വര്‍ഷം മുമ്പാണ് കുടുംബം ഉപേക്ഷിച്ചു പോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനെ കാണാനുള്ള ആഗ്രഹത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 2014ല്‍ ക്യൂന്‍സ്ലാന്‍ഡില്‍ കഴിയുകയായിരുന്ന പിതാവിനെ പെണ്‍കുട്ടി കണ്ടെത്തിയത്. പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

മകളുടെ ക്ഷണം സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയ പിതാവ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബലമായി കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിനുശേഷം പിതാവ് വീട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയിതിനാല്‍ പ്രതിക്ക് കോടതി നാലുവര്‍ഷമായിരുന്നു ശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 3 വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

ആദ്യമായി പിതാവിനെ കണ്ടതിന്റെ സന്തോഷം തനിക്കുണ്ടായിരുന്നു. മോശം സ്വഭാവങ്ങളില്‍ നിന്ന് അദ്ദേഹം മോചനം തേടിയെന്നാണ് വിചാരിച്ചിരുന്നത്. എന്നാം, അദ്ദേഹത്തിന്റെ സമീപനത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും മാനസിക നില തകര്‍ന്നുപോയെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :