ബലാത്സംഗത്തിനിടെ യുവതിയുടെ മുഖം കണ്ട യുവാവ് പേടിച്ചോടി

ബലാത്സംഗം , യുവതി , ചൈന , യുവാവ് , ബീജിങ് , പൊലീസ് , അറസ്റ്റ്
ബീജിങ്| jibin| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (14:52 IST)
യുവതിയുടെ ടൈറ്റ് ജീന്‍സ് ഊരാന്‍ പറ്റാത്തകാരണം പകരം കൂട്ടുകാരിയെ കൂട്ട ബലാത്സംഗം നടന്ന സംഭവം നടന്നിട്ട് അധികമായില്ല. അപ്പോഴാണ് വ്യത്യസ്തമായ ഒരു ബലാത്സംഗ ശ്രമവും ചൈനയില്‍ നടന്നത്. ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയ യുവാവ് യുവതിയുടെ മുഖസൗന്ദര്യം ആവേശം തരുന്നില്ല എന്ന കാരണത്തില്‍ യുവതിയെ വിട്ട് ഇറങ്ങി പോവുകയായിരുന്നു. വാങ് എന്ന യുവാവാണ് സംഭവത്തിലെ രസകരമായ നായകന്‍.

ചൈനയിലെ ബീജിംഗ് സിറ്റിക്കടുത്ത് അണ്ടര്‍ഗ്രൗണ്ടിലെ വാടകവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് വാങ് അമ്മയെ കാണാന്‍ ബീജിംഗ് സിറ്റിയിലെത്തിയത്. അമ്മയുടെ വീടിന് അടുത്ത് താമസിക്കുന്ന യുവതിയെ ഒരു മിന്നായം പോലെ കണ്ട യുവാവ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വാങ് ഉറങ്ങുകയായിരുന്ന യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പേടിച്ച് അലറിയ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. അവശയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ തുടങ്ങിയ വാങ് പെണ്‍കുട്ടിയുടെ മുഖസൗന്ദര്യം കണ്ടപ്പോള്‍ തുളുമ്പി നിന്ന സകല ആവേശവും കെട്ട് പോയതിനാല്‍ സംഭവം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. വാങ് മുറിയില്‍ നിന്നും പോയതിന് പിന്നാലെ പെണ്‍കുട്ടി പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഫെങ്തായ് പൊലീസ് വാങിനെ അറസ്റ്റ് ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :