ബലോച് കുടുംബത്തിന് അത്താണിയായിരുന്നു; വസീമിന് എന്നും അവളോട് അസൂയയായിരുന്നു - തുറന്നു പറഞ്ഞ് പാക് മോഡലിന്റെ പിതാവ്

മകന്റെ സ്ഥാനത്താണ് മകളെ കണ്ടിരുന്നത്

qandeel baloch, pakistan model , ഖൻഡീൽ ബലോചിന്റെ കൊലപാതകം , ഖൻഡീൽ ബലോച് , മുഹമ്മദ് വസിം , വസീം
ഇസ്ലാമാബാദ്| jibin| Last Modified തിങ്കള്‍, 18 ജൂലൈ 2016 (20:28 IST)
കൊല്ലപ്പെട്ട പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോച് കുടുംബത്തിന് അത്താണിയായിരുന്നു എന്ന് പിതാവ് മുഹമ്മദ് അസീം. തന്റെ മകളെ കൊലപ്പെടുത്തിയ മകൻ മുഹമ്മദ് വസീമിനെയും സാമ്പതികമായി സഹായിച്ചിരുന്നത് എന്റെ മോള്‍ തന്നെയായിരുന്നു. മകളെ കൊലപ്പെടുത്തിയ മകൻ വസീമിനെതിരെ കോടതിയിൽ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മകന്റെ സ്ഥാനത്താണ് മകളെ കണ്ടിരുന്നത്. മോഡലും ടിവി അവതാരകയുമൊക്കെയായ അവളോട് വസീമിന് എന്നും അസൂയയായിരുന്നു. ഒരു കാരണവും കൂടാതെയാണ് അവളെ അവന്‍ കൊലപ്പെടുത്തിയത്. കേസുമായി മുന്നോട്ടു പോകാനാണ് തന്റെ ഉദ്ദേശമെന്നും ഖൻഡീൽ ബലോചിന്റെ പിതാവ് വ്യക്തമാക്കി.

മയങ്ങാനുള്ള ഗുളിക കൊടുത്തശേഷം കഴുത്തു ഞെരിച്ചാണ്
ബലോചിനെ താന്‍ കൊലപ്പെടുത്തിയതെന്ന് അറസ്‌റ്റിലായ സഹോദരന്‍ മുഹമ്മദ് വസീം വ്യക്തമാക്കി. താന്‍ ഗുളിക നല്‍കുമ്പോള്‍ ചേച്ചിക്ക് അറിയില്ലായിരുന്നു അത് എന്തിനുള്ള ഗുളികയാണെന്ന്, മയക്കത്തിലായ ചേച്ചിയെ താന്‍ കഴുത്തു ഞെരിച്ചു കൊന്നു
എന്നുമാണ് ശനിയാഴ്ച പിടിയിലായ വസീം പൊലീസിനോട് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയകളില്‍ ചേച്ചി നടത്തിയ പ്രസ്‌താവനകളും വിവാദ വിഡിയോകളും കുടുംബത്തിന്റെ മാനം കളഞ്ഞു.
മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ എന്നത്തേക്കുമായി ഇല്ലാതാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അനുജൻ മുഹമ്മദ് വസീം നേരത്തെ പറഞ്ഞു.

കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാൻ ജില്ലയിൽനിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും വസീം വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചിരുന്നു.


ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

പാകിസ്ഥാനിലെ പൂനം പാണ്ഡെയായാണ് ബലൂച്ചി അറിയപ്പെട്ടിരുന്നത്. പോപ് ഗായകൻ ആര്യൻ ഖാന്റെ ബാൻ എന്ന വീഡിയോയിലൂടെ ബലൂച്ചി കൂടുതൽ ജനശ്രദ്ധ നേടിയ ഇവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹം തുറന്നു പറയുകയും ചെയ്‌തിരുന്നു.

ട്വന്റി - 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നും ഇത് പാക് ക്യാപ്റ്റനും രാജ്യത്തിനുമായി സമര്‍പ്പിക്കുമെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞ് വിവാദനായികയായ താരമാണ് ഖൻഡീൽ ബലോച്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :