ഈ പെണ്‍കുട്ടികള്‍ ഒരു രാത്രി ഇരുപതോളം പുരുഷന്‍മാര്‍ക്കൊപ്പം ശയിക്കും

 വേശ്യാലയങ്ങള്‍ ,ജര്‍മ്മനി , പാരഡൈസ് ലോഡ്ജ് , ബര്‍ലിന്‍
ബര്‍ലിന്‍| jibin| Last Modified വെള്ളി, 30 ജനുവരി 2015 (13:44 IST)
നമ്മുടെ നാട്ടിലും വേശ്യകളും, വേശ്യാലയങ്ങളും ഉണ്ട് എന്നാല്‍ എല്ലാം രഹസ്യമാണ്. ഒരു പെണ്‍കുട്ടി ഒരു രാത്രി ഇരുപതോളം പുരുഷന്‍മാരെ സുഖിപ്പിക്കാന്‍ തയാറായി നില്‍ക്കുന്ന വേശ്യാലയങ്ങളും ഇന്നുണ്ട്. സന്തോഷിക്കേണ്ട ഈ വേശ്യാലയങ്ങള്‍ ഇന്ത്യയില്‍ അല്ലാ ജര്‍മ്മനിയിലാണ്. ഇവിടെ ഇരുപതോളം പുരുഷന്‍മാര്‍ക്കൊപ്പമാണ് ഒരു പെണ്‍കുട്ടി ശയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നമ്മുടെ നാട്ടില്‍ കാണുന്നത് പോലെയുള്ള ലോഡ്‌ജ് മുറിയിലെ ചുറ്റിക്കളി കേസ് ഒന്നുമല്ല ജര്‍മ്മനിയിലെ വേശ്യാലയങ്ങള്‍. കൈയില്‍ പണം ഉണ്ടെങ്കില്‍ ധൈര്യമായി കയറി ചെല്ലാം ഇവിടെ. നൂറ്റിയമ്പതോളം സുന്ദരികള്‍ എന്തിനും തയാറായി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വേശ്യാലയമായ പാരഡൈസില്‍ ഒരു രാത്രി ഒരു പെണ്‍കുട്ടി ഇരുപതോളം പുരുഷന്‍മാര്‍ക്കൊപ്പം കാമകേളികളില്‍ ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷം ഇവിടെ വന്നു പോകുന്നത് അരലക്ഷത്തിലധികം ആളുകളാണ്. ഇതില്‍ പ്രായം ചെന്നവരും, ചെറുപ്പക്കാരും, കൌമാരക്കാരും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ജര്‍ഗെന്‍ റുഡ്‌ലോഫ് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലാണ് പാരഡൈസ് പ്രവര്‍ത്തിക്കുന്നത്. ജര്‍മനിയില്‍ നിയമാനുസൃതമായി നടത്തുന്ന വേശ്യാലയങ്ങളില്‍ ഒന്നു മാത്രമാണിത്.

നാല് ലക്ഷം വേശ്യകളാണ് ജര്‍മ്മന്‍ നഗരത്തില്‍ ഉള്ളത്. എന്തിനും തയാറുള്ള മികച്ച നിലവാരം പുലര്‍ത്തുന്ന വേശ്യാലയങ്ങളാണ് ഇവിടെ ഉള്ളത്. പുരുഷന്‍മാരെ സന്തോഷിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. റെ‌സ്‌റ്റോറന്റുകളും, മസാജ് പാര്‍ലറുകളും, ചെറിയ ബാറുകളും, പാട്ടും കൂത്തും എല്ലാം ചേരുന്നതാണ് ഈ വേശ്യാലയങ്ങള്‍. വന്‍ കോടിശ്വരന്മാരെയും, ബിസിനസുകാരെയും ലക്ഷ്യമാക്കിയാണ് ഇവ നടത്തുന്നത്. പാരഡൈസില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് അകത്തു കടക്കാന്‍ തന്നെ 79 യൂറോ നല്‍കണം.

പോക്കറ്റിന്റെ വലിപ്പം പോലെയും പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാം. പണം കൂടുതല്‍ മുടക്കിയാല്‍ പ്രായം കുറഞ്ഞതും അതിസുന്ദരികളുമായ പെണ്‍കുട്ടികളെ ലഭിക്കും. ചെറിയ പണമിടപാടാണ് നടത്തുന്നതെങ്കില്‍ രണ്ടാം നിരയിലുള്ളവരെ ലഭിക്കും. ദിവസവും പത്ത് ലക്ഷത്തോളം ആള്‍ക്കാരാണ് ഇവിടെ കയറി ഇറങ്ങുന്നത്. നിയമത്തിന്റെ പിന്തുണയോടെ നടത്തുന്ന ഈ ഇടപാടില്‍ വര്‍ഷം പതിനെട്ട് കോടിയോളം രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :