ഭര്‍തൃപീഡനം: യുവതിക്ക് ആറ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി - വീഡിയോ

അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ആറ് മാസം ഗര്‍ഭിണിയായ 20 കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കി.

kabul, rape, police, afganisthan  കാബൂള്, പീഡനം, പൊലീസ്, അഫ്ഗാനിസ്ഥാന്‍
കാബൂള്| സജിത്ത്| Last Modified വെള്ളി, 29 ജൂലൈ 2016 (18:06 IST)
അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ആറ് മാസം ഗര്‍ഭിണിയായ 20 കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കി. ക്രൂരമായ പീഡനത്തില്‍ യുവതിക്ക് തന്റെ കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ അഷ്‌കാമിഷ് ജില്ലയിലെ തഖാര്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്.

റമസ് അറ എന്ന യുവതിക്കാണ് ഭര്‍ത്താവ് സര്‍ബലാന്ദിന്റെ ഭാഗത്തു നിന്നും ക്രൂര പീഡനമേല്‍ക്കേണ്ടി വന്നത്. ഭാര്യയെ പീഡിപ്പിക്കാനായി ഇയാളുടെ അമ്മയും സഹോദരിയുമാണ് ഇയാള്‍ക്ക് കൂട്ടു നിന്നത്. ചാട്ടവാറുപയോഗിച്ചായിരുന്നു ഭര്‍ത്താവ് ഇവരെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ ഇവരുടെ സ്വകാര്യ ഭാഗങ്ങളും മുടിയും ഭര്‍ത്താവ് മുറിച്ച്മാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി കാന്‍ഡസിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ബലാന്ദിനെതിരെ തഖാര്‍ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം സര്‍ബലാന്ദ് ഒളിവിലാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :