26 വയസിനിടെയില്‍ 39 പേരെ കൊന്ന യുവാവ് പിടിയില്‍

  കൊലയാളി , ബ്രസീല്‍ , പൊലീസ് , അറസ്റ്റ് , തിയാഗോ ഹെന്‍ട്രി , റിയോ
റിയോ| jibin| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (13:05 IST)
ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലയാളി യുവാവ് ബ്രസീലില്‍ പിടിയിലായി. ഇരുപത്തിയാറുകാരനായ തിയാഗോ ഹെന്‍ട്രിക്ക് ഗോമസെന്ന യുവാവാണ് പൊലീസ് പിടിയിലാകുന്നത്. ഇയാള്‍ 39പേരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. ഇതില്‍ 16 പേര്‍ സ്ത്രീകളും തെരുവില്‍ ജീവിക്കുന്നവരും മൂന്നാം ലിംഗക്കാരും ഉള്‍പ്പെടും.

ബ്രസീലിലെ ഗോയണിയയില്‍ അമ്മയോടപ്പം സാധാരണ ജീവിതമാണ് തിയാഗോ നയിച്ചിരുന്നത്. ഇതിനിടയില്‍ പതിനാല് വയസുള്ള ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണ് തിയാഗോ കുടുങ്ങാന്‍ കാരണമായത്. ഈ കേസിലെ അന്വേഷണമാണ് ഇയാളുടെ കൊടും ക്രൂരകൃത്യങ്ങള്‍ വെളിച്ചത്താക്കിയത്. ചുറ്റികയും തോക്കും അടങ്ങുന്ന വലിയ ഒരു കില്ലിങ്ങ് കിറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം തന്നിക്ക് ദേഷ്യം വരുന്ന എന്തിനെയും കൊല്ലാറുണ്ടെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. തിയാഗോയുടെ ഈ ക്രൂരക്രത്യങ്ങള്‍ അറിഞ്ഞ അയല്‍വാസികള്‍ ഞെട്ടലിലാണ്. നേരത്തെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഒരാളെ വെടിവെച്ചിട്ട ശേഷം വെറുതെ നടന്നു പോകുന്ന തിയാഗോയുടെ ചിത്രം ഒരു സിസിടിവി ദൃശ്യത്തില്‍ പെട്ടിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :