മനുഷ്യബോംബെന്ന് കരുതി പെണ്‍കുട്ടിയെ തല്ലിക്കൊന്ന് കത്തിച്ചു

ലണ്ടന്‍| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (14:18 IST)
മനുഷ്യബോംബാണെന്നു കരുതി പെണ്‍കുട്ടിയെ തല്ലിക്കൊന്നതിന് ശേഷം കത്തിച്ചു.
കഴിഞ്ഞ ദിവസം
കിഴക്കന്‍ നൈജീരിയയിലാണ് സംഭവമുണ്ടായത്. രണ്ടു പെണ്‍കുട്ടികളില്‍ ഒരാളുടെ ശരീരത്തില്‍ രണ്ടു കുപ്പികള്‍ കെട്ടി വച്ച നിലയില്‍
കണ്ടതോടെയാണ് ആളുകള്‍ക്ക് കുട്ടി മനുഷ്യബോംബാണെന്ന സംശയമുണ്ടായത്. ഇതോടെ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം ആരംഭിക്കുകയായിരുന്നു. ചിലര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തെങ്കിലും പെണ്‍കുട്ടി ഒന്നും മിണ്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തല്ലിക്കൊന്ന ശേഷം ജനക്കൂട്ടം പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചു. ഈ കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ബോംബ് വഹിച്ചിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പോലീസും പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൊടുംക്രൂരന്മാരായ ബോക്കാഹറാം തീവ്രവാദികള്‍ മനുഷ്യബോംബാക്കുന്നത് കൊച്ചുപെണ്‍കുട്ടികളെയാണ്, ഇതിനായി ഇവര്‍ കൌമാരപ്രായക്കാരായ കൊച്ചു പെണ്‍കുട്ടികളെ സ്കൂളുകളില്‍ നിന്നും തട്ടിക്കോണ്ട് പോകാറുമുണ്ട്. ഇത്തരത്തിലുള്ള ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :