കാമുകിമാരുടെ പല്ലുകള്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പറിച്ചെടുത്ത അമ്പത്താറുകാരന്‍ പിടിയില്

Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (17:08 IST)
കാമുകിമാരുടെ പല്ലുകള്‍ സ്‌ക്രൂഡ്രൈവറും പ്ലയറും ഉപയോഗിച്ച് പറിച്ചെടുത്ത അമ്പത്താറുകാരന്‍ അറസ്റ്റില്‍. ന്യൂസിലാന്‍ഡ്കാരനായ ഫിലിപ്പ് ലൈല്‍ ഹാന്‍സൺ
ആണ് പിടിയിലായത്. 1988 മുതല്‍ 2011 വരെ ഇയാള്‍ 11 സ്ത്രീകളുടെ പല്ലുകളാണ് പറിച്ചെടുത്തത്. പല്ലില്ലാത്ത സ്ത്രീകളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യമുള്ളതുകൊണ്ടാണ് ഇയാള്‍ പല്ലുകള്‍ പറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ സമ്മതമില്ലാതെ
ഭീഷണിപ്പെടുത്തിയാണ് പല്ലുകള്‍ പറിച്ചെടുത്തതെന്ന് പരാതിക്കാരിയായ ഫിലിപ്പിന്റെ മുന്‍ കാമുകി കോടതിയില്‍ പറഞ്ഞു. ഇതുകൂടാതെ 2012 ല്‍ ഒരു കാമുകിയുടെ ആറ് പല്ലുകള്‍ പറിച്ച് കളിയുന്നതിന്റെ ദൃശ്യവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്നെ കെട്ടിയിട്ട ശേഷം സ്‌ക്രൂഡ്രൈവറും പ്ലെയറും ഉപയോഗിച്ച് ബലമായി പല്ലുകള്‍ പറിച്ചെടുക്കുകായിരുന്നു. താന്‍
മദ്യലഹരിയിലായിരുന്നതിനാല്‍ എതിര്‍ക്കാനും സാധിച്ചില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. പിന്നീട് കൃത്രിമപ്പല്ലുകള്‍ വെച്ച് പിടിപ്പിച്ചതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. പല്ലുകളില്ലാത്ത സ്ത്രീകളെയാണ് ഫിലിപ്പ് ഭാവനയില്‍ കാണുന്നതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :