ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ യുവാവിനെ കൊലപ്പെടുത്തി; രണ്ട് യുവതികള്‍ക്ക് വധശിക്ഷ

ലൈംഗിക ബന്ധത്തിന് ശേഷം യുവാവിനെ യുവതികള്‍ കൊലപ്പെടുത്തി

   Indian driver killed , two girls , police , sex relation , sex , ഷാര്‍ജ , ലൈംഗിക ബന്ധം , യുവാവിനെ കൊലപ്പെടുത്തി , വധശിക്ഷ , ലൈംഗികത
ഷാര്‍ജ| jibin| Last Modified ചൊവ്വ, 31 ജനുവരി 2017 (20:36 IST)
ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് വധശിക്ഷ. 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിക്കും 35 കാരിയായ ഫിലിപ്പീന്‍ യുവതിക്കുമാണ് ഷാര്‍ജയിലെ ശരീയത്ത് കോടതി വിധിച്ചത്.

2014 ഒക്‌ടോബര്‍ 14ന് അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43 കാരനായ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വഭാവികതയൊന്നു കണ്ടെത്തിയില്ലെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞു.

കൂടുതല്‍ പരിശോധനയില്‍ ഡ്രൈവറുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണം ഡ്രൈവര്‍ ജോലിക്ക് നിന്ന വീട്ടിലെ വേലക്കാരികളിലേക്ക് എത്തി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

ഡ്രൈവര്‍ ഇരു യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നു. എന്നാല്‍, ഇക്കാര്യം ഇവര്‍ക്ക് പരസ്‌പരം അറിയില്ലായിരുന്നു. ഈ ബന്ധം ഇരുവരും തിരിച്ചറിഞ്ഞതോടെ യുവാവിനെ കൊല്ലാന്‍ തീരുമാനിച്ചു. ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷം ലൈംഗിക ബന്ധം നടത്തുകയും ഇതിനു ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :