കറാച്ചിയിൽ 45 ഡിഗ്രി ചൂട്; പാകിസ്ഥാനിൽ മരണം 1300 ആയി

പാകിസ്ഥാന്‍ , കൊടും ചൂട് , കറാച്ചി , മരണം , സിന്ധ്  , ഉഷ്‌ണക്കാറ്റ്
കറാച്ചി| jibin| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (09:11 IST)
കൊടും ചൂടിലും ഉഷ്‌ണക്കാറ്റിലും വെന്തുരുകുന്ന പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ മരിച്ചവരുടെ എണ്ണം 1300 ആയി. വരും ദിവസങ്ങളിൽ താപനില ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ സൂചന. കഴിഞ്ഞ ദിവസങ്ങളിൽ കറാച്ചിയിൽ 45 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിരുന്നു.

മരിച്ച 1300 പേരിൽ 25 ശതമാനവും വീടില്ലാതെ തെരുവുകളിൽ ഉറങ്ങുന്നവരാണെന്ന് സിന്ധ് ആരോഗ്യമന്ത്രി ജാം മഹ്താബ് അറിയിച്ചു. തെരുവുകളിൽ മരിച്ച 200 പേരെ പേരുവിവരം വ്യക്തമല്ലാത്തതിനാൽ ഒന്നിച്ചു സംസ്കരിക്കുകയായിരുന്നു. സിന്ധ് പ്രവിശ്യയില്‍ ഉഷ്ണക്കാറ്റ് ശമനമില്ലാതെ തുടരുകയാണ്. സൂര്യാതാപമേറ്റ 14,000 ഓളം പേരാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരിക്കുന്നത്.

പ്രായമായവരും ദുര്‍ബലരും തെരുവില്‍ താമസിക്കുന്നവരുമാണ് മരിച്ചവരില്‍ അധികവും. സിന്ധ് പ്രവിശ്യയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പാക് സൈന്യവും അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴ്സും ദുരിതബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിരുന്നു.

ഉഷ്ണക്കാറ്റ് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വൈദ്യുതി പതിവായി മുടങ്ങുന്നതും തിരിച്ചടിയാണ്. വിവിധ സ്ഥലങ്ങളില്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :