ബിസ്‌ക്കറ്റ് മോഷ്ടിച്ചതിന് രണ്ടാനമ്മ എട്ടുവയസുകാരിയെ തല്ലി കൊന്നു

 ബിസ്‌ക്കറ്റ് മോഷണം , റുവ , എട്ടുവയസുകാരി , പൊലീസ്
സൗദി| jibin| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (17:02 IST)
വിശപ്പ് സഹിയ്ക്കാന്‍ കഴിയാതെ ബിസ്‌ക്കറ്റ് മോഷ്ടിച്ച് കഴിച്ചതിന് രണ്ടാനമ്മ എട്ടുവയസുകാരിയെ തല്ലി കൊന്നു. എന്ന എട്ട് വയസുകാരിയെയും സഹോദരനായ അഹമ്മദ് (11)നെയും കൊല്‍ത്തൂം എന്ന യുവതി കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയത്.

വിശപ്പ് സഹിയ്ക്കാന്‍ കഴിയാതെയാണ് രണ്ടാനമ്മയുടെ അനുവാദമില്ലാതെ ബിസ്‌ക്കറ്റ് എടുത്തതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹമ്മദ് പൊലീസിനോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ അഹമ്മദ്ദും റുവയും ചേര്‍ന്ന് രണ്ടാനമ്മ കാണാതെ ബിസ്‌ക്കറ്റ് എടുത്ത് കഴിക്കുകയായിരുന്നു. ബിസ്‌ക്കറ്റ് എടുത്തെന്ന് മനസിലാക്കിയ ഇളയമ്മ ഇരുവരെയും കനത്ത വെയിലത്ത് നടത്തുകയായിരുന്നു. തളര്‍ന്ന് വീണപ്പോള്‍ റുവയുടെ തല രണ്ടാനമ്മ ഭിത്തിയില്‍ കൊണ്ട് ഇടിപ്പിച്ചു.

പെണ്‍കുട്ടിയുടെ തല തുടരെ തുടരെ ഭിത്തിയില്‍ കൊണ്ടു പോയി ഇടിപ്പിക്കുകയായിരുന്നു. ബോധ രഹിതയായ റുവയെ മുറിയിലെത്തിച്ച ശേഷം വീണ്ടും തലയില്‍ ഇടിക്കുകയും കട്ടിലില്‍ തല ഇടിപ്പിക്കുകയുമായിരുന്നു. ഇടിയുടെ വേദനയില്‍ അനിയത്തി ഒരിക്കല്‍ കണ്ണ് തുറക്കുകയും പെട്ടന്ന് തന്നെ കണ്ണടഞ്ഞു വീഴുകയുമായിരുന്നു.

പിന്നെ അനിയത്തി കണ്ണ് തുറന്നില്ലെന്നും താന്‍ കുറെ വിളിച്ചിട്ടും അനിയത്തി ഉണര്‍ന്നില്ലെന്നും അഹമ്മദ് വിതുമ്പലോടെ പറഞ്ഞു. തങ്ങളെ പലപ്പോഴും രണ്ടാനമ്മ അതിക്രൂരമായി മര്‍ദ്ദിയ്ക്കുമായിരുന്നെന്നും. ഭക്ഷണം തരാതെ ദിവസങ്ങളേളം പട്ടിണിക്ക് ഇടുമായിരുന്നുവെന്നും. അനിയത്തിയെ കൊന്നതിനെ അവരെ വധശിക്ഷയ്ക്ക് വിധേയയാക്കണമെന്നും അഹമ്മദ് കണ്ണീരോടെ പൊലീസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :