തലയറുക്കല്‍ ജോലി കുട്ടി തീവ്രവാദികള്‍ക്ക്, മുതിര്‍ന്നവര്‍ ജിഹാദ് നടത്തും ഐ എസ് ക്രൂരത പുറത്ത്

ബാഗ്ദാദ്| VISHNU N L| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (15:53 IST)
ഇറാഖിലും സിറിയയിലും അശാന്തി പടര്‍ത്തിയിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുടെ കൂട്ടത്തിലുള്ള കൌമാരക്കാരെ കൊണ്ട് വധശിക്ഷകള്‍ നടപ്പിലാക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ പുറത്തുവന്നു. തങ്ങളുടെ തടവിലുള്ള ബന്ധികളെ ജീവനോടെ തല അറുത്തുമാറ്റിയാണ് തീവ്രവാദികള്‍ വധിക്കുന്നത്. മനുഷ്യനെ ഇതേപോലെ തലയറുത്ത് കൊല്ലാന്‍ കൌമാരക്കാരായ തീവ്രവാദികളെ ഐഎസ് പരിശീലിപ്പിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് സാധൂകരണം നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഐഎസ് സോഷ്യല്‍ മീഡിയകളില്‍കൂടി പുറത്ത് വിട്ടിട്ടുണ്ട്.
തലയറുക്കാനായി കൊണ്ടു പോകുന്ന എട്ടു തടവുകാര്‍ക്ക് അകമ്പടിയായി കുറ്റന്‍ തോക്കുകളേന്തിയ കുട്ടികളെ ഉപയോഗപ്പെടുത്തുന്ന ദൃശ്യമാണ് തീവ്രവാദികള്‍ പുറത്തുവിട്ടത്. ഐസിസ് തടവിലുള്ള സിറിയക്കാരായ എട്ടു ശിയ മുസ്ലിംകളെയാണ് തലയറുക്കാനായി കൊണ്ടു പോകുന്നത്.

തലയറുക്കുന്ന തീവ്രവാദികളുടെ മുന്നിലെത്തിച്ച ശേഷം കുട്ടി പടയാളികള്‍ ഇവര്‍ക്കു കത്തിയും കൈമാറുന്നുണ്ട്. കണ്ണുമൂടി ഇരുകൈകളും പിന്നലേക്ക് വലിച്ചു കെട്ടിയാണ് തടവുകാരെ കൗമാരക്കാരായ തീവ്രവാദികള്‍ തോക്കു ചൂണ്ടി കശാപു കേന്ദ്രത്തിലെത്തിക്കുന്നത്. തലയറുക്കപ്പെട്ട എട്ടു പേരില്‍ ഒരാള്‍ ലെബനാന്‍ പൗരനായ യൂനിസ് ഹുജൈരിയാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ലെബനീസ് വാര്‍ത്താ ഏജന്‍സിയായ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹുജൈരിയെ ജനുവരിയില്‍ സിറയന്‍ അതിര്‍ത്തിയില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടു പോയതാണ് കുടുംബാംഗങ്ങള്‍ പറയുന്നു. ഹൂജൈരിയെ തട്ടിക്കൊണ്ടു പോയ അതിര്‍ത്തി പ്രദേശം കനത്ത പോരാട്ടം നടക്കുന്ന സ്ഥലമാണ്. ഐസിസും അല്‍ഖായ്ദ ബന്ധമുള്ള നുസ്‌റ ഫ്രണ്ടും ഇവിടെ നിന്നും നൂറുകണക്കിന് ലെബനീസ് സേനാംഗങ്ങളേയും പൊലീസുകാരേയും തട്ടിക്കൊണ്ടു പോയിട്ടുണ്ട്. പുതിയ ഐസിസ് വീഡിയോ യഥാര്‍ത്ഥമാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :