യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഹിലരി ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി

യു.എസ് പ്രസിഡന്‍റ്: ഹിലരി ഡെമോക്രാറ്റിക് സ്ഥാനാർഥി

ഫിലാഡെല്‍ഫിയ| PRIYANKA| Last Modified ബുധന്‍, 27 ജൂലൈ 2016 (09:05 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിലാഡെല്‍ഫിയയിലെ വെല്‍സ് ഫാര്‍ഗോ സെന്ററില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാന്‍ഡേഴ്‌സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകും ഹിലരി.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ വിവിധ പ്രൈമറികളില്‍ നിന്ന് 2220 പേരുടെയും 591 സൂപ്പര്‍ പ്രതിനിധികളും ഉള്‍പ്പെടെ 2811 പേരുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളി ബേര്‍ണി സാന്‍ഡേഴ്‌സിന് പ്രൈമറികളില്‍ നിന്ന് 1831 പേരുടെയും 48 സൂപ്പര്‍ പ്രതിനിധികളുടെയും അടക്കം 1879 പ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചത്.

ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി ജൂലൈ 18 മുതല്‍ 21 വരെ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് 1237 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ പ്രൈമറികളിലെ വിജയത്തിലൂടെ 1447 പ്രതിനിധികളുടെയും 95 സൂപ്പര്‍ ഡെലിഗേറ്റുകളുടേത് അടക്കം 1542 പ്രതിനിധികളുടെ പിന്തുണ ട്രംപ് നേടി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :