ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം - വാര്‍ത്ത പുറത്തു വിട്ടത് വിദേശ മാധ്യമങ്ങള്‍

ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം

 North Korea , nuclear test site , 200 dead , tunnel accident at North Korea , Kim Jong-un , ആണവ പരീക്ഷണം , ഉത്തരകൊറിയ , 200 മരണം , ടണല്‍ തകര്‍ന്നു , ഹൈഡ്രജൻ ബോംബ്
ലണ്ടൻ| jibin| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (19:45 IST)
ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയില്‍ ടണല്‍ തകര്‍ന്ന് വീണ് 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ വടക്കുകിഴക്കൽ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ടണലിലാണ് അപകടമുണ്ടായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. പരീക്ഷണത്തില്‍ ദുര്‍ബലമായ ടണല്‍ ഇതേമാസം പത്തിനു തകർന്നു വീഴുകയായിരുന്നെന്ന് ജാപ്പനീസ് ടിവിയെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആദ്യമുണ്ടായ അപകടത്തില്‍ ഏകദേശം 100 ആളുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ടണല്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ് ടണലില്‍ നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ദുര്‍ബലമായ ടണല്‍ തകര്‍ന്നു വീണത്.

ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ വർഷിച്ച ആറ്റം ബോംബിനെക്കാൾ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ടണലില്‍ പരീക്ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :