വിഡ്ഡിദിനം പൊലിപ്പിച്ച കംഗാരുക്കള്‍

PRO
ഇക്കുറി വിഡ്ഡിദിനം ഓസ്ട്രേലിയക്കാര്‍ നന്നായി പൊലിപ്പിച്ചു. ഒന്നും രണ്ടും പേര്‍ക്കല്ല അമളി പറ്റിയത്. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കരുതെന്ന് കംഗാരുക്കള്‍ നന്നായി മനസിലാക്കി. ക്രിക്കറ്റിന് പേരുകേട്ട ഓസീസിലെ ക്രിക്കറ്റ് ആരാധകരാണ് ഇതിന് ഇരയായതെന്നതാണ് ഏറെ കൌതുകം.

ക്രിക്കറ്റ് കളികള്‍ക്ക് പ്രസിദ്ധമായ സിഡ്നിയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ പേരിടീല്‍ അവകാശം ഒരു ചൈനീസ് കമ്പനി സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് ക്രിക്കറ്റ് പ്രേമികളെ പ്രകോപിപ്പിച്ചത്. ദ ഹെറാള്‍ഡ് സണിന്‍റെ വെബ്സൈറ്റിലായിരുന്നു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എക്സ്ക്ലൂസീവെന്ന പേരും കണ്ടതോടെ പലരും വാര്‍ത്ത വെള്ളം ചേര്‍ക്കാതെ തന്നെ വിഴുങ്ങി.

അവകാശം സ്വന്തമാക്കിയ ചൈനക്കാര്‍ ഒരു ചൈനീസ് പേരും (മെക്കോംഗ് ക്രിക്കറ്റ് ഗ്രൌണ്ട്) സ്റ്റേഡിയത്തിന് ഇട്ടതായി വാര്‍ത്തയില്‍ പറഞ്ഞു. പോരേ പൂരം!. ഓസ്ട്രേലിയയുടെ രണ്ടാമത്തെ വലിയ നഗരമായ മെല്‍‌ബണിന്‍റെ തിലകക്കുറിയാണ് ഈ സ്റ്റേഡിയം. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഏറെ പ്രസിദ്ധവുമാണ്.

മെല്‍ബണ്‍| WEBDUNIA|
വാര്‍ത്ത കണ്ട ഉടനെ തന്നെ കംഗാരുക്കളുടെ ദേശീയവികാരം തിളച്ചുമറിഞ്ഞു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഓസ്ട്രേലിയയിലെ ഖനന മേഖല ചൈനീസ് കമ്പനികള്‍ കയ്യേറുന്ന വാര്‍ത്ത അവിടുത്തെ പ്രധാന ചര്‍ച്ചാ വിഷയമാണിപ്പോള്‍. ചൈനക്കാര്‍ ക്രിക്കറ്റിലും ഖനനം തുടങ്ങിയെന്ന് ഉറപ്പിച്ച് രോഷാകുലരായ കംഗാ‍രുക്കള്‍ വാര്‍ത്തയുടെ കമന്‍റ് ബോക്സിലൂടെ ഉടന്‍ പ്രതികരിച്ചു തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :