സ്വാതന്ത്ര്യത്തില്‍ കേരളത്തിന്‍റെ പങ്ക്

WEBDUNIA|
കേരളം പല നാട്ടു രാജ്യങ്ങളായി പരിഞ്ഞുകിടക്കുകയായിരുന്നു. തിരുവിതാകൂര്‍, കൊച്ചി, കോഴിക്കോട് എന്നിവയായിരുന്നു അന്ന് കേരളത്തിലെ പ്രബല രാജ്യങ്ങള്‍. നാട്ടുരാജ്യങ്ങള്‍ ഈ പ്രബലരാജ്യങ്ങളുടെ കീഴിലായിരുന്നു.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നു വിഭിന്നമായി, സ്വാതന്ത്ര്യത്തിന്‍റെ ചരിത്രത്തില്‍ പാരമ്പര്യം അവകാശപ്പെടാവുന്നത് കേരളത്തിനുമാത്രമാണ്. യൂറോപ്യന്‍‌മാര്‍ ദുരുദ്ദേശ്യത്തോടെ ആദ്യം കപ്പലിറങ്ങിയത് ഇവിടെ ആയതുകൊണ്ടാണത്. ബ്രിട്ടീഷ് ഭരണകാലത്ത്, മലബാര്‍ മാത്രമാണ് നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിലായിരുന്നത്.

കൊച്ചിയും തിരുവിതാംകൂറും രാജാക്കന്മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. അവരുടെമേല്‍ അധീശാധികാരം ബ്രിട്ടീഷ് ഗവണ്മെന്‍റിനും. നാട്ടുരാജ്യങ്ങളില്‍ സമരം ചെയ്യാന്‍ 1938-ലെ ഹരിപുരാ കോണ്‍ഗ്രസ് വരെ കോണ്‍ഗ്രസ് അനുവദിച്ചിരുന്നില്ല.

1498- വാസ്കോദഗാമ കോഴിക്കോടിനു സമീപമുള്ള കാപ്പാട് കടല്‍തീരത്ത് കപ്പലിറങ്ങി.

1510- ഗോവയും മറ്റു ചില പ്രദേശങ്ങളും പോര്‍ത്തുഗീസ് അധീനതയില്‍.

1600- കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ പോര്‍ത്തുഗീസുകാര്‍ വധിച്ചു.

1697- ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ ലഹള.

1704-1705- തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കെതിരെ ആക്രമണം.

1721- ആറ്റിങ്ങലിലും അഞ്ചുതെങ്ങിലും ഇംഗ്ളീഷുകാരെ കൈയേറ്റം ചെയ്തു. 29 ഇംഗ്ളീഷുകാര്‍ കൊല്ലപ്പെട്ടു.

1741- കുളച്ചല്‍ യുദ്ധം. ഡച്ചു സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.

1792- ശ്രീരംഗപട്ടണം ഉടന്പടി. മലബാര്‍ ബോംബെ സംസ്ഥാനത്തിന്‍റെ ഭാഗമായി ഈസ്റ്റിന്‍ഡ്യാകന്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍. 1799-ല്‍ മലബാറിനെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. - കൊച്ചിയില്‍ ഈസ്റ്റിന്‍ഡ്യാകന്പനിയുടെ മേല്‍ക്കോയ്മ.

1793-1797- ഇംഗ്ളീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവിന്‍റെ "ആദ്യത്തെ പഴശ്ശി കലാപം.'

1795- ഈസ്റ്റിന്‍ഡ്യാകന്പനിയും തിരുവിതാംകൂറും തമ്മിലുള്ള ഉടന്പടി പ്രകാരം തിരുവിതാംകൂറിന്‍റെ മേല്‍ക്കോയ്മ കന്പനിക്ക്.

1800-1805- "രണ്ടാം പഴശ്ശികലാപം'. 1801-ല്‍ ഇംഗ്ളീഷുകാര്‍ പഴശ്ശിരാജാവിന് മാപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും കീഴടങ്ങിയില്ല. 1805 നവംബര്‍ 30-ാം തീയതി പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.

1803- കൊച്ചിയില്‍ റസിഡണ്ട് മെക്കാളെയ്ക്കെതിരെ നായന്മാരുടെ ലഹള. 300 പേര്‍ മരിച്ചു.

1809- വേലുത്തന്പി ദളവയുടെ കുണ്ടറ വിളംബരം (ജനു.11) ഇംഗ്ളീഷുകാര്‍ക്കെതിരെ അണിനിരക്കാന്‍ വേലുത്തന്പി തിരുവിതാംകൂര്‍ ജനതയോട് ആഹ്വാനം ചെയ്തു. - ഇംഗ്ളീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തന്പി മണ്ണടിക്ഷേത്രത്തില്‍ ആത്മഹത്യചെയ്തു.

1818- വയനാട്ടിലെ ആദിവാസികളായ കുറിച്യരുടെ ലഹള.

1834- കൊച്ചിയില്‍ ദിവാന്‍ എടമന ശങ്കരമേനോന്‍റെ അഴിമതികള്‍ക്കെതിരെ കലാപം. ദിവാന്‍ പിരിച്ചുവിടപ്പെട്ടു.
1836- മലബാറിലെ മാപ്പിളകൃഷിക്കാരുടെ കലാപം. 1851- വരെ 22 ലഹളകള്‍ നടന്നു.

1837- മാറുമറയ്ക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി കന്യാകുമാരി ജില്ലയില്‍ ചാന്നാര്‍ സ്ത്രീകളുടെ കലാപം.

1859- കൊച്ചി ദിവാന്‍ വെങ്കിട്ടറാവുവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം ബോള്‍ഗാട്ടി റസിഡന്‍സി വളഞ്ഞു. 1860-ല്‍ ദിവാനെ നിര്‍ബന്ധപെന്‍ഷന്‍ നല്കി പിരിച്ചയച്ചു.

1887- ശ്രീനാരായണഗുരു സാമൂഹ്യപ്രവര്‍ത്തന രംഗത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :