പടയണി- ചടങ്ങുകള്‍ പന്ത്രണ്ടു ദിവസം

WEBDUNIA|
കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. തീജ്വാല - അണയാത്ത തീജ്വാലയാണ് പടയണിയില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഘടകം. പടയണിച്ചടങ്ങുകളെല്ലാം അരങ്ങേറുന്നത് അഗ്നിജ്വാലകളുടെ സമൃദ്ധിയിലാണ്.

കാവുകളെല്ലാം ക്ഷേത്രങ്ങളായി മാറിയെങ്കിലും ശ്രീകോവിലില്‍ കുടിയിരുത്തിയിരിക്കുന്നത് പടയണി സമൂഹത്തിന്‍റെ അമ്മ തന്നെ. "പച്ചത്തപ്പു' കൊട്ടി വിളിച്ചിറക്കി അമ്മയെ യഥാസ്ഥാനത്തിരുത്തിയതിന് ശേഷം ചടങ്ങുകള്‍ തുടങ്ങുകയായി.

ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലില്‍ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ചടങ്ങുകള്‍ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നില്‍ക്കണം എന്നത് കര്‍ശനമാണ്. കാരണം അഗ്നി സ്വരൂപിണിയായ അമ്മയ്ക്ക് കാണാനാണ് അമ്മയുടെ മുന്‍പില്‍ പടയണിച്ചടങ്ങുകള്‍ അരങ്ങേറുന്നത്.

വെളിച്ചംപ്പോലെതന്നെ ശബ്ദവും പടയണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വാദ്യങ്ങളില്‍ നിന്നും കണ്ഠങ്ങളില്‍ നിന്നും ഉയരുന്ന ശബ്ദകോലാഹലങ്ങള്‍ കൊണ്ടു മുഖരിതമാണ് ആദ്യന്തം പടയണിയുടെ അന്തരീക്ഷം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :