നീലംപേരൂര്‍ പടയണിയുടെ ചരിത്രം

WEBDUNIA|
പെരുമാള്‍ തന്‍റെ ഉപാസനാമൂര്‍ത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത്‌ പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന്‌ വടക്കുവശം വടക്കുദര്‍ശനമായി ക്ഷേത്രം നിര്‍മിച്ച്‌ പ്രതിഷ്‌ഠിച്ചു.

ചേരമാന്‍ പെരുമാളിന്‌ 'പള്ളിവാണ പെരുമാള്‍ എന്നും പേരുണ്ടായിരുന്നു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ച തിനാല്‍ ക്ഷേത്രത്തിന്‌ "പള്ളിഭഗവതി ക്ഷേത്രമെന്ന്‌ പേരിട്ടു. കലാപ്രകടനങ്ങള്‍ കണ്ടാസ്വദിക്കാന്‍ പെരുമാള്‍ കൊട്ടാര മാളികയില്‍ എഴുന്നള്ളിയിരുന്നു. പടയണി ആരംഭിച്ചത്‌ ഇതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് എന്നാണ്‌ വിശ്വാസം.
ഒരുകാലത്ത്‌ കേരളത്തില്‍ ശക്‌തമായിരുന്ന ബുദ്ധമതം നീലംപേരൂര്‍, കിളിരൂര്‍ പ്രദേശങ്ങളില്‍ വലുതായ സ്വാധീനം ചെലുത്തിയിരുന്നു. നീലംപേരൂര്‍, കിളിരൂര്‍ ക്ഷേത്രങ്ങള്‍ ഈ നിഗമനത്തിന്‌ ചരിത്രപരമായ തെളിവുകള്‍ നല്‍കുന്നു. ബുദ്ധമതം സ്വീകരിച്ച പെരുമാളുമായി ബന്ധപ്പെട്ട ഈ രണ്ടു ക്ഷേത്രങ്ങള്‍പോലെ മറ്റൊരു ക്ഷേത്രവും കേരളത്തിലില്ല.

പള്ളി ബാണപ്പെരുമാളെന്ന രാജാവ്‌ മതം മാറിയശേഷം തന്‍റെ ആസ്ഥാനമായ തിരുവഞ്ചിക്കുളത്തു ( കൊടുങ്ങല്ലൂര്‍) നിന്നു വിട്ട്‌ കോട്ടയം, ചങ്ങനാശേരി എന്നീ പ്രദേശങ്ങളില്‍ യാത്രചെയ്തിരുന്നു ഒടുവില്‍ നീലംപേരൂര്‍വച്ച്‌ അദ്ദേഹം ഒരു ബുദ്ധമത സന്യാസിയായി ദേഹത്യാഗം ചെയ്തു.

ആ പെരുമാളാണ്‌ നീലംപേരൂരെയും കിളിരൂരിലേയും പ്രതിഷ്‌ഠകള്‍ നടത്തിയത് എന്നാണ് മറ്റൊരു വിശ്വാസം. നീലംപേരൂര്‍ ക്ഷേത്രത്തിനു മുന്‍വശമുള്ള മതിലിനു പുറത്തുണ്ടായിരുന്ന മാളിക പള്ളി ബാണപ്പെരുമാളുടെ ശവകുടീരമായിരുന്നുവത്രെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :