കാറ്റോളം നമ്മുടെ സൗഹൃദം

പ്രദീപ് ആനക്കൂട്

freienship
SASISASI
ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു.

എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അവളന്ന് എന്‍റെ പ്രിയകൂട്ടുകാരിയായി കടന്നുവന്നത്. ഇടവേളകളില്ലാത്ത വാക്കുകളിലൂടെ അവളെന്നെ അന്പരപ്പിക്കുകയും വിരസതകള്‍ക്കിടയില്‍ ഹൃദയപൂര്‍വം കൈചേര്‍ക്കുകയും ചെയ്തു.

എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മുഖവുരയില്‍ ഞാനും അതുപോലെതന്നെ അവളും പറഞ്ഞപ്പോള്‍ ജന്മാന്തരങ്ങളിലെവിടേയ്ക്കോ ഞങ്ങളുടെ കണ്ണുകള്‍ നീണ്ടു പോയി. കാണുന്പോള്‍ ഒന്നുചിരിച്ചും, പിന്നീട് രണ്ട് വാക്ക് മിണ്ടിയും ശേഷം നീണ്ടുനില്‍ക്കുന്ന സംസാരങ്ങളിലൂടെ, തര്‍ക്കങ്ങളിലൂടെ, പിണക്കങ്ങളിലൂടെ അവള്‍ പ്രിയപ്പെട്ട കൂട്ടുകാരിയായി മാറുകയായിരുന്നു. മൂകമാകുന്ന ഓരോ സായാഹ്നത്തിലും അവള്‍ എന്‍റെയും ഞാന്‍ അവളുടെയും സൗഹൃദം ആഗ്രഹിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു.

മ്യൂസിയത്തിലെ പച്ചപ്പിലിരുന്ന് അവള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. നിനക്ക്
ജീവിതത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് അവള്‍ പരിഹസിക്കും. പിന്നെ മെല്ലെ മെല്ലെ വീടിന്‍റെ ഗൃഹാതുരത്വത്തിലേക്ക് അവള്‍ വാക്കുകള്‍ വീഴ്ത്തുന്പോള്‍ അസാധാരണമായ ഒരു മാനം ഞങ്ങളുടെ വക്കുകള്‍ക്കിടയില്‍ നിറയും. അപ്പോഴൊക്കെ അവളുടെ കൈപ്പടങ്ങളില്‍ മൃദുവായൊന്നു തട്ടി ആശ്വാസം പകര്‍ന്ന് കൊടുക്കുവാന്‍ കഴിയുന്നതില്‍ എന്‍റെ മനസ്സ് സംതൃപ്തമായിരുന്നു.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :