നാളെ കോപ്പയിലെ ആദ്യ സെമി: ചിലിയും പെറുവും ഏറ്റുമുട്ടും

സാന്‍റിയാഗോ| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (10:12 IST)
കോപ അമേരിക്കയിലെ ആദ്യ സെമി പോരാട്ടം ചൊവ്വാഴ്ച. ആദ്യ സെമിയില്‍ കോപയിലെ തുല്യശക്തികളായ ചിലിയും പെറുവും ഏറ്റുമുട്ടും. ടൂര്‍ണമെന്‍റിലെ ടോപ് ഗോള്‍സ്കോറര്‍മാരായ അര്‍തുറോ വിദാല്‍ ചിലി നിരയിലും ഗരേറോ പെറു മുന്നേറ്റത്തിലും മൈതാനത്തിറങ്ങുമ്പോള്‍ ഫുട്ബോള്‍ ആരാധകരെ
കാത്തിരിക്കുന്നത് മികച്ചൊരു മത്സരമാകും.

ക്വാര്‍ട്ടറിലെ ഹാട്രിക്കുമായാണ് ഗരേറോ ഗോള്‍സ്കോറിങ് പട്ടികയില്‍ വിദാലിനൊപ്പമത്തെിയത്. ഉറുഗ്വായ് താരം എഡിന്‍സണ്‍ കവാനിക്കെതിരെ അശ്ളീലചിഹ്നം കാണിച്ച ചിലി ഡിഫന്‍ഡര്‍ ഗോണ്‍സാലോ യാരക്ക് മത്സരത്തിനുമുമ്പ് വിലക്ക് പ്രഖ്യാപിച്ചേക്കും. 1999നുശേഷം ഇതാദ്യമായാണ് ചിലി കോപയുടെ സെമിയിലത്തെുന്നത്. പെറുവിന് ഇത് ആറാം സെമിഫൈനല്‍ പോരാട്ടമാണിത്. ഒരു തവണ ഫൈനലിലത്തെിയപ്പോള്‍ കിരീടവുമുയര്‍ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :