ബാല്യകാലസഖി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
നെഞ്ചില്‍ കൊളുത്തിവലിച്ച ആ പ്രണയകഥ സ്ക്രീനില്‍ കാണുമ്പോള്‍ എന്ത് വികാരമാണ് ഉള്ളില്‍ നിറഞ്ഞത്? ഈ ചിത്രം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. പ്രമോദ് പയ്യന്നൂരിന്‍റെ ബാല്യകാലസഖിയല്ല. ശശികുമാറിന്‍റെ കാഴ്ചപ്പാടിലുള്ളത്. പ്രേം‌നസീറായിരുന്നു അന്ന് മജീദ്. അതില്‍ നിന്നും മമ്മൂട്ടി മജീദായതിലേക്കുള്ള ദൂരം വലുതാണ്. താരതമ്യപ്പെടുത്താന്‍ തുനിയുന്നില്ല. നസീര്‍ നസീറും മമ്മൂട്ടി മമ്മൂട്ടിയുമാണ്.

ഒരു വാചകത്തില്‍ പറയാമല്ലോ - ‘ബാല്യകാലസഖി’ ഞാന്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങള്‍, അതിന്‍റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ വീണ്ടും അനുഭവിക്കാനായി. പ്രമോദ് പയ്യന്നൂര്‍ എന്ന നാടകപ്രവര്‍ത്തകന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലെങ്കിലും, ആ ചലച്ചിത്രകാരനെ എല്ലാവരും ഒന്ന് നോക്കിക്കൊള്ളുക. പ്രമോദ് മലയാള സിനിമയ്ക്ക് കരുത്തുള്ള ഒരു സാന്നിധ്യമാകുമെന്ന് ഉറപ്പ്.

WEBDUNIA|
ഒടുവില്‍ മജീദ് മന്ത്രിച്ചു: 'സുഹ്‌റാ...'

ഭൂതകാലത്തിന്‍റെ ഹൃദയത്തില്‍ നിന്നെന്നോണം അവള്‍ വിളികേട്ടു: 'ഓ'

'എന്താ ഇത്രക്കും ക്ഷീണിച്ചത്?'

സുഹ്‌റ അതിന് ഉത്തരം പറഞ്ഞില്ല.

'ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം'

തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു: 'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ?'

'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാന്‍... എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'

'എന്നിട്ടുപിന്നെ?'

'അവര്‍ എല്ലാം നിശ്ചയിച്ചു. എന്‍റെ സമ്മതം ആരും ചോദിച്ചില്ല."

അടുത്ത പേജില്‍ - ഒരു മനുഷ്യജീവിതത്തിന്‍റെ ഇരുണ്ട ഏടുകള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :