ബാച്ച്ലര്‍ പാര്‍ട്ടി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
പൃഥ്വിരാജിന് വലിയ റോളൊന്നുമില്ല. ഒരു തല്ല് സീനും അനുബന്ധ രംഗങ്ങളും. പൃഥ്വി വരുന്നതോടെ പടം ഉഷാറാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വീണ്ടും നിരാശ. ഒടുവില്‍ മുന്നൂറു കോടി ആറായി വീതിച്ച് അതിലൊരു വീതം ടോണിയുടെ ഭാര്യ നീതുവിന് കൈമാറാന്‍ ചെല്ലുമ്പോള്‍ നീതു അവിടെയില്ല. നീതുവിനെ ചെട്ടിയാരും പ്രകാശ് കമ്മത്തും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി. പിന്നെയാ‍ണ് കളി. നേരെ മധുരയ്ക്ക് വിട്ടു. ചെട്ടിയാരുടെ കേന്ദ്രത്തില്‍. അവിടെ പിന്നെ അരങ്ങേറുന്നത് വെടിവയ്പ്പാഘോഷം.

പരസ്പരം തുരുതുരാ വെടിവയ്ക്കുകയാണ്. മനുഷ്യര്‍ ചുമ്മാതങ്ങ് മരിച്ചുവീഴുന്നു. എല്ലാം സ്ലോമോഷനില്‍ തന്നെ. രക്തം ചീറ്റിത്തെറിക്കുന്നതിന്‍റെ ആഹ്ലാദമാണെങ്ങുമെങ്ങും. നമ്മുടെ നായകന്‍‌മാരെല്ലാം ചിരിച്ചുകൊണ്ട് വെടിവയ്ക്കുകയാണ്. വെടികൊള്ളുമ്പോഴും ചിരിതന്നെ. വെടികൊള്ളുമ്പോള്‍ ചിരിക്കുന്ന മനുഷ്യരെ എന്ത് വിളിക്കണം? മനുഷ്യത്വം മരവിച്ച കുറേ ജന്‍മങ്ങളുടെ കൂത്ത്.

ഇനി പറയൂ, ഈ സൃഷ്ടിയെ സിനിമയെന്ന് വിളിച്ചാല്‍ സിനിമയെ പിന്നെന്ത് വിളിക്കും? എന്തായാലും വല്ലാത്തൊരു ചെയ്ത്ത് തന്നെ. പ്രേക്ഷകരുടെ മുഖത്ത് അമ്പത്തൊന്ന് വെട്ടുവെട്ടി കൊലപ്പെടുത്തിക്കളഞ്ഞു.

WEBDUNIA|
അടുത്ത പേജില്‍ - ഒടുവില്‍ പത്മപ്രിയയും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :