ബാച്ച്ലര്‍ പാര്‍ട്ടി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ബാച്ച്ലര്‍ പാര്‍ട്ടി - അമല്‍ നീരദിന്‍റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരോട്, ഇതിന്‍റെ കാര്യവും പഴയതുപോലെ തന്നെ. സ്ലോമോഷന്‍, വെടി, പുക. കഥ തീര്‍ന്നു. സിനിമ കാണുന്നവര്‍ക്കും പരാതിയില്ല. എത്ര വെടിയും കരച്ചിലുമാണെങ്കിലും രണ്ടു മണിക്കൂറല്ലേയുള്ളൂ. അതേ, രണ്ടു മണിക്കൂറില്‍ അവസാന അരമണിക്കൂറില്‍ വെടിവയ്പ്പാണ്. നാല് പാട്ട്. ഇടയ്ക്കിടെ സ്ലോമോഷന്‍ നടത്തങ്ങള്‍. ഇതെല്ലാം ഒഴിവാക്കിയെടുത്താല്‍ പരമാവധി ബാക്കി കിട്ടുന്ന അര മണിക്കൂറാണ് കഥ. ആ കഥയോ? മലയാളം പടമായാല്‍ മലയാളിത്തം വേണമെന്ന് വാശിപിടിക്കുന്ന പഴമക്കാര്‍ക്കൊക്കെ ഇച്ചീച്ചിയെന്ന് വിളിച്ചുകൂവാന്‍ പറ്റിയ ഒരു പടപ്പ്.

അധോലോകവും കൊച്ചിയും മധുരയും കൊട്ടേഷന്‍ ടീമുകളും കഥ പറയുന്ന ബാച്ച്ലര്‍ പാര്‍ട്ടി ഒരു നല്ല സിനിമയേയല്ല. രണ്ടുമണിക്കൂര്‍ തിയേറ്ററില്‍ എ സിയില്‍ സുഖിച്ചിരുന്ന് കടലകൊറിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചുമ്മാ കണ്ടിരിക്കാന്‍ ഒരു സിനിമ. ‘അന്‍‌വര്‍’ കണ്ടപ്പോള്‍ വിചാരിച്ചു, അമല്‍ നീരദ് നന്നായി വരുന്നുണ്ടെന്ന്. എവ്ടെ, ഒരു മാറ്റവുമില്ല. ആ തെങ്ങിന്‍റെ മുകളില്‍ തന്നെയാണ് ചങ്കരന്‍.

ഇതൊരു ഛായാഗ്രാഹകന്‍റെ പരീക്ഷണമെന്ന് പറയാം. നല്ല വൃത്തിയുള്ള ഫ്രെയിമുകള്‍, നല്ല എഡിറ്റിംഗ്, കാഴ്ചയ്ക്ക് സുഖമുള്ള ദൃശ്യങ്ങള്‍ ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍, ഒരു സിനിമയ്ക്ക് വേണ്ടതൊന്നും ബാച്ച്‌ലര്‍ പാര്‍ട്ടിയിലില്ല. നല്ല കഥയില്ല, ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലില്ല. ആദ്യ പകുതി മാത്രം അല്‍പ്പം ആശ്വാസം. രണ്ടാം പകുതി... അയ്യോ... നീ തന്നെ രക്ഷ അയ്യപ്പാ...

WEBDUNIA|
അടുത്ത പേജില്‍ - ‘മങ്കാത്ത’ സ്റ്റൈല്‍ ഓപ്പറേഷന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :