നേരമ്പോക്കിന് ഒരു നല്ല നേരം', ഓം ശാന്തി ഓശാനയില്‍ മോഹന്‍ലാല്‍ തകര്‍ത്തു! - ഫിലിം റിവ്യു

ഹര്‍കിഷന്‍

WEBDUNIA|
PRO
PRO
നേരമ്പോക്കിന് ഒരു നല്ല നേരം അഥവാ ഒരു ടെന്‍ഷന്‍ ഫ്രീ സിനിമ. ഓം ശാന്തി ഓശാനയെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മോഹന്‍ലാല്‍ ഫാന്‍സിനു വേണമെങ്കില്‍ ഇതും ഒരു ലാല്‍ മാജിക് എന്ന് അവകാശപ്പെടുകയും ചെയ്യാം. വേണമെങ്കില്‍ മമ്മൂട്ടി ഫാന്‍സിനും! ഒരു പ്രേമകഥയെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചപ്പോളാണ് തട്ടത്തിന്‍ മറയത്ത് ഹിറ്റായതെങ്കില്‍ അതിന്റെ ഒരു ഫീമെയില്‍ വേര്‍ഷനാണ് ഈ ഓശാന. പരസ്യത്തില്‍ പറയുന്നതുപോലെ ഒരാണിനെ വളയ്ക്കാന്‍ ശ്രമിക്കുന്ന പെണ്ണിന്റെ കഥ. ഇതു നിങ്ങളെ തീര്‍ച്ചയായും ചിരിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു സിനിമയാണ്. ഒന്നുമല്ലാത്ത കാലത്ത് ഇട്ടേച്ചു പോയ കാമുകിക്ക് ഇപ്പോഴും സംവിധായകന്‍ സൂക്ഷിക്കുന്ന ഇഷ്ടം ഒരു നന്ദിയായി ഇട്ടാണ് പടം തുടങ്ങുന്നത്.

1983 കാലഘട്ടം. സിനിമ മാറിയതല്ല. ഈ സിനിമയിലെ രംഗമാണ്. ബൂട്ട് കട്ട് ഇട്ടുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന രണ്‍ജി പണിക്കരുടെ മത്തായി ഡോക്ടര്‍. അദ്ദേഹം തന്റെ ഭാര്യയുടെ പ്രസവവാര്‍ഡിന് മുന്നില്‍ ഉലാത്തുകയാണ്. വാതില്‍ തുറക്കുന്നു, നഴ്സ് വരുന്നു, ആണ്‍കുഞ്ഞ് ആണെന്ന് പറയുന്നു. ഇതുകേട്ട് പ്രെയ്സ് ദി ലോര്‍ഡ് എന്നു പറയുമ്പോള്‍ നഴ്സ് പറയുന്നു, തെറ്റിപ്പോയതാണ്, പെണ്‍കുട്ടിയാണ്. അങ്ങനെ ആണ്‍കുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ദൈവം മത്തായി ഡോക്ടര്‍ക്ക് നല്‍കിയ പെണ്‍കുട്ടിയാണ് പൂജാ മാത്യു(നസ്രിയ). അവള്‍ വളരുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം ആണ്‍കുട്ടിയെപ്പോലെയാണ്. മൊത്തം ഒരു ലാലിസം ഫീലാണ് പൂജയുടെ പാത്രസൃഷ്ടിക്ക്. മോഹന്‍ലാല്‍ പ്രത്യേകിച്ച് ആട് തോമ, പിന്നെ റാംബോ... ഇതൊക്കെയാണ് കക്ഷിയുടെ ഇഷ്ടകഥാപാത്രങ്ങള്‍.


അടുത്ത പേജില്‍: ഇത് ദൃശ്യത്തിന്റെ കഥ തന്നെ!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :