ഉട്ടോപ്യയിലെ രാജാവ്: രസകരമെങ്കിലും പാളിപ്പോയ ശ്രമം

അനുപമ ശ്രീറാം| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2015 (19:03 IST)
പൊളിറ്റിക്കല്‍ സറ്റയര്‍ എന്നതിന് മലയാളത്തില്‍ എന്നും എക്കാലത്തും പഞ്ചവടിപ്പാലമെന്നോ സന്ദേശമെന്നോ ഒക്കെയാണ് അര്‍ത്ഥം. അതിനുമപ്പുറത്തേക്ക് സിനിമകള്‍ ചെയ്യാന്‍ പലതവണ നമ്മുടെ സംവിധായകര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പലവിധ പാകപ്പിഴകളാല്‍ എങ്ങുമെത്താതെ പോകുകയാണ് പതിവ്. അത്തരമൊരു ശ്രമമാണ് കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘ഉട്ടോപ്യയിലെ രാജാവ്’.
 
എന്നാല്‍ നല്ല ഒരു പ്ലോട്ടിന്‍റെ അഭാവം, ദുര്‍ബലമായ തിരക്കഥ, താരങ്ങളില്‍ ചിലരുടെ അമിതാഭിനയം എല്ലാം ഈ സിനിമയെ കുഴപ്പത്തിലാക്കി. രസകരമായി കണ്ടിരിക്കാവുന്ന ലളിതമായ ഒരു ചിത്രത്തിനുള്ള ശ്രമമായിരുന്നെങ്കിലും അതില്‍ ഭാഗിക വിജയം മാത്രമാണ് കമലിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
 
ചിത്രത്തിന്‍റെ ആദ്യപകുതി രസകരമാണെങ്കിലും തമാശയ്ക്കുവേണ്ടി തമാശ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കി. ആദ്യത്തെ പ്ലോട്ടില്‍ നിന്ന് രണ്ടാം പകുതി തെന്നിമാറിയപ്പോള്‍ ദിശ നഷ്ടപ്പെട്ട് സിനിമ എങ്ങുമെത്താതെ തീരുമെന്ന് തോന്നി. എന്നാല്‍ ക്ലൈമാക്സ് തന്‍റെ പരിചയ സമ്പത്തിന്‍റെ ബലത്തില്‍ കമല്‍ മെരുക്കിയെടുത്തപ്പോള്‍ അധികം കുഴപ്പത്തിലേക്ക് പോകാതെ സിനിമ ലാന്‍ഡ് ചെയ്തു.
 
‘ആമേന്‍’ എന്ന ഗംഭീര സിനിമയില്‍ പ്രദര്‍ശിപ്പിച്ച കൈയടക്കം തിരക്കഥാകൃത്ത് പി എസ് റഫീഖിന് ഉട്ടോപ്യയിലെ രാജാവില്‍ നഷ്ടമായി. എങ്കിലും രാഷ്ട്രീയ വിമര്‍ശനം ഫലവത്തായി നടത്താന്‍ ചില രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള നിയമസഭയിലെ ആ കറുത്ത ദിനത്തെ ഫലിതമാക്കി അവതരിപ്പിച്ചതുതന്നെ ഉദാഹരണം. 
 
അടുത്ത പേജില്‍ - മമ്മൂട്ടിക്ക് വെല്ലുവിളിയുയര്‍ത്താനായില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :