ആദാമിന്‍റെ മകന്‍ അബു - നിരൂപണം

സരോദ് ഗസല്‍

WEBDUNIA|
PRO
‘ആദാമിന്‍റെ മകന്‍ അബു’ മനസില്‍ തറച്ചു കയറിയ ഒരു മുള്ളാണ്. അതിന്‍റെ വിങ്ങല്‍ പോകുന്നതേയില്ല. ഒരു സിനിമ തിയേറ്ററില്‍ മാത്രം ആസ്വദിക്കാനുള്ളതല്ല, ദിവസങ്ങളോളം മനസിനെ അസ്വസ്ഥമാക്കാനും ചിന്തിക്കാനുമുള്ളതാണെന്ന് അബു തെളിയിക്കുന്നു. അബു എന്നെ അലട്ടിക്കൊണ്ടേയിരിക്കും. ഇത്രയും ഷോക്കിംഗായ ഒരു ചിത്രം സമീപകാലത്ത് കണ്ട ഓര്‍മ്മയില്ല.

ഒരു അവാര്‍ഡ് പടം എന്ന മുന്‍‌വിധിയോടെയല്ല ‘ആദാമിന്‍റെ മകന്‍ അബു’ കാണാന്‍ പോയത് എന്ന് പറയട്ടെ. എന്തുകൊണ്ടോ, സാമ്പ്രദായിക അവാര്‍ഡ് ചിത്രങ്ങളുടെ ഗണത്തില്‍ ഈ സിനിമ പെടില്ലെന്ന് തോന്നി. ഈ സിനിമയോട് പ്രേക്ഷകന്‍ എന്ന നിലയില്‍, സിനിമാസ്വാദകനെന്ന നിലയില്‍, മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു കടമയുണ്ടെന്നു തോന്നി.

തിയേറ്റര്‍ 60 ശതമാനം നിറഞ്ഞിരുന്നു. ഇത്രയും തിരക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല. അവര്‍ എല്ലാം ഈ സിനിമയെ, അല്ല, നല്ല സിനിമ സ്നേഹിക്കുന്നവരാണെന്ന് മനസിലായി. താരസമ്പന്നമായ സിനിമകള്‍ തുടങ്ങുമ്പോഴുള്ള ആരവമോ അലങ്കോലമോ ഉണ്ടായില്ല. സിനിമ തീരുന്നതുവരെ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളില്‍ നീറുകയായിരുന്നു കാഴ്ചക്കാരും. തുച്ഛമായ ജീവിതത്തിന്‍റെ ലക്‍ഷ്യം ദൈവത്തിനരികിലേക്കുള്ള യാത്രയാണെന്ന് ചിന്തിക്കുന്നവരായിരിക്കാം അവരെല്ലാം. അബു അവരുടെയെല്ലാം പ്രതിനിധിയാണ്.

അടുത്ത പേജില്‍ - മക്കാ മദീനത്തില്‍ എത്തുവാനല്ലാതെ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :