ഫയര്‍മാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ശനി, 21 ഫെബ്രുവരി 2015 (17:11 IST)
മരണം എന്ന യാഥാര്‍ത്ഥ്യത്തെ ഏതുനിമിഷവും വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആഹ്ലാദകരമായ ഒരു കളിയായിരിക്കുന്നു. 'ഇത്തവണയും നിങ്ങള്‍ ജയിച്ചു' എന്ന് ഡോക്ടര്‍ പറയുമ്പോള്‍ ജേതാവിന്‍റെ തലയെടുപ്പോടെയാണ് ഞാന്‍ ഈയിടെയായി ചിരിക്കാറുള്ളത്.

 
 
വേദന തിന്നുതിന്നുള്ള മരണം ഒരര്‍ത്ഥത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുവേണം കരുതാന്‍. ജനിക്കുമ്പോള്‍ നമ്മള്‍ വേദനയൊന്നും അറിയുന്നില്ല. അപ്പോള്‍ മുതല്‍ മറ്റുള്ളവര്‍ക്ക് വേദനകൊടുക്കാന്‍ മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. മരിക്കുമ്പോഴെങ്കിലും കുറച്ച് വേദന അനുഭവിക്കട്ടെ എന്ന് കരുതുന്നു.
 
എന്തായാലും മരണവുമായുള്ള എന്‍റെയീ ബലാബലപരീക്ഷണം തന്നെയാണ് 'ഫയര്‍മാന്‍' എന്ന പുതിയ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായത്. ആ സിനിമ പറയുന്നതും, ഏതുനിമിഷവും കടന്നെത്താവുന്ന മരണത്തേക്കുറിച്ചാണ്. വീല്‍‌ചെയറില്‍ തിയേറ്ററിലേക്ക് കയറിയ ഞാന്‍ ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഫയര്‍മാന്‍ കണ്ടത്.
 
അടുത്ത പേജില്‍ - സിനിമയെ തോളിലേറ്റി മമ്മൂട്ടി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :