ഇളയദളപതിയെ തട്ടിക്കൊണ്ടുപോകുമോ? ആകാംക്ഷയോടെ വിജയ് ആരാധകർ!

Vijay, Ajith, Atlee, ARM, S J Suriyah, വിജയ്, അറ്റ്‌ലീ, എസ് ജെ സൂര്യ, അജിത്, തൂങ്കാവനം, മമ്മൂട്ടി, മോഹൻലാൽ
Last Modified വെള്ളി, 13 നവം‌ബര്‍ 2015 (18:33 IST)
ഒരു വസ്തുവിന് ഒരുപാട് ആവശ്യക്കാർ വന്നാലോ? അത് നേടാൻ വേണ്ടി കടുത്ത മത്സരമായിരിക്കും എന്നുറപ്പ്. അതുതന്നെയാണ് ഇപ്പോൾ ഇളയദളപതി വിജയുടെ കാര്യത്തിലും സംഭവിക്കുന്നത്. വിജയുടെ അറുപതാം ചിത്രം ചെയ്യാനായി പത്തിലധികം സംവിധായകരാണ് തിരക്കഥയുമായി ക്യൂ നിൽക്കുന്നത്. ഇവരിൽ ആർക്ക് വിജയ് ഡേറ്റ് നൽകുമെന്നത് സസ്പെൻസായി തുടരുകയാണ്.

എസ് ജെ സൂര്യ, മോഹൻരാജ, പ്രഭുദേവ, ഹരി, കാർത്തിക് സുബ്ബുരാജ്, ശശികുമാർ, സമുദ്രക്കനി, ഭരതൻ, എ ആർ മുരുഗദോസ് തുടങ്ങിയ സംവിധായകരാണ് വിജയ്ക്ക് തിരക്കഥയുടെ വൺലൈൻ നൽകിയ ശേഷം അനുകൂല മറുപടിക്കായി കാത്തിരിക്കുന്നത്. ഇവരിൽ ആർക്ക് വിജയ് ഡേറ്റ് നൽകും എന്ന കാര്യത്തിൽ വിജയ്ക്കല്ലാ തെമറ്റാർക്കും ഒരറിവുമില്ല.

ആവശ്യക്കാർ കൂടി ഇളയദളപതിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി തങ്ങളുടെ സിനിമയിൽ അഭിനയിപ്പിച്ചുകളയുമോ എന്നുപോലും ആരാധകർക്ക് ആശങ്കയുണ്ട്. എന്നിരുന്നാലും ഇവരിൽ മൂന്നുപേരുടെ കഥകൾ വിജയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്. എസ് ജെ സൂര്യ, ഭരതൻ, മോഹൻരാജ എന്നിവരുടെ കഥകളാണ് അവ.

വിജയെ നായകനാക്കി ഖുഷി ചെയ്തത് എസ് ജെ സൂര്യയാണ്. അഴകിയ തമിഴ് മകനിലൂടെ വിജയ്ക്ക് ആദ്യമായി ഇരട്ടറോൾ സമ്മാനിച്ചത് ഭരതനാണ്. മോഹൻരാജയും വിജയും ഒന്നിച്ച ചിത്രമായിരുന്നു വേലായുധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :