മമ്മൂട്ടി മാപ്പ് പറഞ്ഞു!

തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്, ചിലതൊക്കെ കണ്ടാല്‍ ഉടന്‍ തന്നെ പറഞ്ഞ് പോകും

aparna| Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2017 (08:15 IST)
ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. സെവന്ത് ഡെ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്യാംധര്‍ ആണ് ഇതിന്റേയും സംവിധാനം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് നടന്നു. മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍കരും പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. ഓഡിയോ ലോഞ്ചിങില്‍ വെച്ച് രസകരമായ ഒരു സംഭവം നടന്നു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ അവതാരികയ്ക്ക് തെറ്റി. കലാഭവന്‍ ഷാജോണ്‍ എന്നതിന് പകരം കലാഭവന്‍ ഷാനു എന്നായിരുന്നു അവതാരക വിളിച്ചത്. അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു.

അഥിതികള്‍ ഓരോരുത്തരായി വേദിയിലേക്ക് കയറി, ഒപ്പം മമ്മൂട്ടിയും. വേദിയില്‍ മമ്മൂട്ടിക്ക് മൈക്ക് ലഭിച്ചപ്പോള്‍ അദ്ദേഹം ആദ്യം സംസാരിച്ചതും ഈ വിഷയമായിരുന്നു. പല ആളുകളേയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ക്ക് അറിയാവുന്നത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനു എന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണെന്നും അദ്ദേഹത്തെ തിരിച്ചറിയുന്നത് നല്ലതാണെന്നും മമ്മൂട്ടി അവതാരകയോട് പറഞ്ഞു.

സംഭവത്തില്‍ മറ്റുള്ളവരോട് മാത്രമല്ല അവതാരകയോടും മമ്മൂട്ടി മാപ്പ് ചോദിച്ചു. തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്. ചിലതൊക്കെ കണ്ടാല്‍ ഉടന്‍ തന്നെ പറഞ്ഞ് പോകും, എന്നും പറഞ്ഞ മമ്മൂട്ടി അവതാരകയോടും സോറി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :