നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേർന്നാണെന്ന് പറയാൻ സൗകര്യമില്ലെന്ന് മാല പാർവതി

ദിലീപും ബിനീഷ് കോടിയേരിയും ചേർന്നോ? വിശ്വസിക്കണമെങ്കിൽ ഇര പറയണം, തെളിഞ്ഞാൽ പ്രതികരിക്കാൻ ആരുടെയും ശുപാർശയും വേണ്ട: മാല പാർവതി

aparna shaji| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (12:40 IST)
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി സാമൂഹിക പ്രവർത്തകയും നടിയുമായ മാല പാർവതി. നടിയെ വണ്ടിയിൽ കയറ്റി കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേർന്നാണ് എന്ന് പറയാൻ തനിക്ക് സൗകര്യമില്ലെന്നും സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം കൈയ്യിലിരിക്കട്ടെയെന്നും മാല പാർവതി പറയുന്നു.

കേസ് തെളിഞ്ഞാൽ പറയാം. അലെങ്കിൽ ഇര പറയട്ടെ. തെളിഞ്ഞാൽ പ്രതികരിക്കാൻ ആരുടെയും ശുപാർശയും വേണ്ട. സ്ത്രീകൾ നിരത്തിൽ സുരക്ഷിതയല്ല എന്ന് പറഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. എന്റെ അവസരങ്ങൾക്ക് വേണ്ടി തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ കേൾക്കുമ്പോൾ 'എനിക്ക് ചിരിയാണ് വരുന്നത്.

കേസ് തെളിയണം. തെളിഞ്ഞേ മതിയാകു. നടിക്ക് സംഭവിക്കുന്നോൾ മാത്രമല്ല ഈ പ്രതികരണം ഉണ്ടാകേണ്ടത്. ഗുണ്ടകൾ അധികാര വർഗ്ഗത്തിന്റെയും പണമുള്ളവരുടെയും ഉപേക്ഷിക്കാനാവാത്ത കൂട്ടാണ്. പോലീസിനും ഇവരുമായി ബന്ധമുണ്ട്.ഇത്രയും ദിവസമായി പിടിക്കാനാവാത്ത പൾസർ സുനി ചെറിയ മീൻ അല്ല. ഒറ്റക്കെട്ടായി കേസ് തെളിയിക്കാൻ സമ്മർദ്ദം ചെലുത്താം. അല്ലാതെ ഏതെങ്കിലും നിലയ്ക്ക് സംസാരിക്കാൻ ശ്രമിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല. മാല പാർവതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :