100 ഡെയ്‌സ് ഓഫ് ലവ്: ഒരു സിനിമയുമായും സാമ്യമില്ലെന്ന് ദുല്‍ക്കര്‍

100 ഡെയ്സ് ഓഫ് ലവ്, ദുല്‍ക്കര്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, നിത്യ, മണിരത്നം
Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (19:25 IST)
തന്‍റെ പുതിയ ചിത്രമായ '100 ഡെയ്സ് ഓഫ് ലവ്' സമീപകാലത്തിറങ്ങിയ ഒരു സിനിമയുമായും സാമ്യമില്ലാത്ത പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെന്ന് യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. ഈ പ്രൊജക്ടിന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന്‍റെ കഥയുമായി സാദൃശ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ദുല്‍ക്കര്‍.

100 ഡെയ്സ് ഓഫ് ലവിന്‍റെ ചിത്രീകരണച്ചെലവ് 15 കോടി കടക്കുമെന്ന് തിരിച്ചറിഞ്ഞ് നിര്‍മ്മാതാവ് ചിത്രം നിര്‍ത്തിവച്ചതായി റൂമറുകള്‍ പരന്നിരുന്നു. ഇതിനെതിരെ സംവിധായകന്‍ ജെനൂസ് മുഹമ്മദ് തന്നെ രംഗത്തെത്തിയിരുന്നു. ഒരു സാധാരണ മലയാള സിനിമയുടെ ബജറ്റ് മാത്രമേ 100 ഡെയ്സ് ഓഫ് ലവിനും ഉള്ളൂ എന്നും ദുല്‍ക്കറും നായിക നിത്യാ മേനോനും മണിരത്നം ചിത്രത്തിന്‍റെ തിരക്കിലാണെന്നും അത് കഴിഞ്ഞാല്‍ 100DOL നടക്കുമെന്നും ജെനൂസ് പറഞ്ഞിരുന്നു.

അക്കാര്യം തന്നെ ഇപ്പോള്‍ ദുല്‍ക്കറും വിശദീകരിക്കുന്നു. "100 ഡെയ്സ് ഓഫ് ലവ് നേരത്തേ തന്നെ രണ്ട് ഷെഡ്യൂളായാണ് പ്ലാന്‍ ചെയ്തിരുന്നത്. അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ നടക്കും. ഈ പ്രൊജക്ടിന് ഒരു ബജറ്റ് പ്രശ്നവും ഇല്ല. സമീപകാലത്തെ ഏതെങ്കിലും സിനിമയുമായി സാദൃശ്യവുമില്ല" - ദുല്‍ക്കര്‍ പറഞ്ഞു.

ദുല്‍ക്കറും മേനോനും ജോഡിയാകുന്ന 100 ഡെയ്സ് ഓഫ് ലവ് ഒരു ലവ് സ്റ്റോറിയാണ് പറയുന്നത്. പ്രശസ്ത സംവിധായകന്‍ കമലിന്‍റെ മകനാണ് ഈ സിനിമയുടെ സംവിധായകനായ ജെനൂസ് മുഹമ്മദ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :