മങ്കൊമ്പ്- കഥകളിയുടെ മുഖശ്രീ

ടി ശശി മോഹന്‍

WEBDUNIA|
മൃണാളിനി സാരാഭായിയുടെ നൃത്ത സംഘത്തില്‍ ചേരാന്‍ അവസരം വന്നപ്പോള്‍ ഗുരുനാഥന്‍ എതിര്‍ത്തുവെങ്കിലും ഗുരു ഗോപിനാഥാണ് അദ്ദേഹത്തെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചത്.

ഈ ട്രൂപ്പിനോടൊപ്പം മങ്കൊമ്പ് ഒട്ടേറെ അരങ്ങുകളില്‍ നൃത്തമാടി. ഒട്ടേറെ വിദേശ രാജ-്യങ്ങള്‍ സന്ദര്‍ശിച്ചു. കൂടാതെ ഫാക്ട് കഥകളി ട്രൂപ്പിനോടൊപ്പവും വിദേശത്തും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ വലിയ കൊട്ടാരത്തിലെ കഥകളി സംഘത്തിലും മങ്കൊമ്പ് ഉണ്ടായിരുന്നു. കുറച്ചുകാലം കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയുടെ ആശാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1985 ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെയും 1989 ല്‍ കേരള സംഗീത നാടക അക്കാഡമിയുടെയും പുരസ്കാരങ്ങള്‍ ലഭിച്ചു. 1984 ല്‍ കലാമണ്ഡലത്തിന്‍റെ കഥകളി പുരസ്കാരവും മങ്കൊമ്പിനെ തേടിയെത്തി.

രണ്ടര വര്‍ഷം മുന്‍പ് ആനപ്രാംപാല്‍ ദേവീക്ഷേത്രത്തിലാണ് അവസാനമായി കഥകളി വേഷം കെട്ടിയത്. സന്താനഗോപാലത്തിലെ ഒരു വേഷം.

മക്കളാരും കലാരംഗത്തില്ല. കമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റിന്‍റെ കാനഡാ ബ്രാഞ്ച് മനേജ-ര്‍ രാധാകൃഷ്ണന്‍ നായര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍, മധുസൂദനന്‍ നായര്‍ എന്നിവര്‍ മക്കളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :