തിക്കോടിയന്‍ -ബഹുമുഖ പ്രതിഭ

thikkoDiyan
WDWD
കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തിനും സാഹിത്യത്തിനും നിസുലമായ സംഭാവന നല്‍കിയ വ്യതിയാണ് തിക്കോടിയന്‍.

പ്രശസ്തസാഹിത്യകാരന്‍ സഞ്ജയനാണ് കുഞ്ഞനന്തന്‍നായര്‍ക്ക് തിക്കോടിയനെന്ന പേരിട്ടത്. എം. കുഞ്ഞപ്പനായരാണ് അച്ഛന്‍. അമ്മ പി. നാരായണി അമ്മയും. 2001 ജനുവരി 27നായിരുന്നു തിക്കോാടിയന്‍ മരിച്ചത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത തിക്കോടി വില്ലേജിലാണ് പി. കുഞ്ഞനന്തന്‍ നായരുടെ ജനനം.

കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്കൂളില്‍ പഠിച്ചശേഷം വടകര ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച കൊയിലാണ്ടി സ്കൂളില്‍തന്നെ 1936 ല്‍ അദ്ധ്യാപകനായി. 38 ല്‍ നടന്ന അദ്ധ്യാപകസമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കി.

1942 വരെ വീട്ടില്‍ കൃഷിയും മറ്റുമായി കഴിഞ്ഞു കൂടി. പിന്നീട് ഗോപാലപുരത്ത് ദേവദാര്‍ മലബാര്‍ പുനരുദ്ധാരണ സംഘത്തില്‍ ഡി.എം.ആര്‍.ടി. വര്‍ക്കറായി. 44 ല്‍ സംഘം ഓഫീസില്‍ അസിസ്റ്റന്‍റായി കോഴിക്കോട്ടെത്തി.

പിന്നീട് ആ ജോലിയും വിട്ട് കൃഷിക്കാരനായി. 1950 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു. 75 ല്‍ ഡ്രാമാപ്രൊഡ്യൂസറായി റിട്ടയര്‍ ചെയ്തു.

1942 ല്‍ ആയിരുന്നു വിവാഹം. സ്കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വര്‍ഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 49 ല്‍ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകള്‍ പുഷ്പ മാത്രം.

WEBDUNIA|
ആദ്യ നാടകമായ "ജീവിത'ത്തിന് കേന്ദ്രകലാസിമിതിയുടെ നാടകമത്സരത്തില്‍ അവതരണത്തിനും സ്ക്രിപ്റ്റിനും ഒന്നാം സ്ഥാനം നേടി. അതൊരു തുടക്കമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :