“സോളിഡാരിറ്റി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു”

പ്രദീപ് ആനക്കൂട്

PRO
മുസ്ലീം ലീഗ് ഒരു സാമുദായിക പാര്‍ട്ടിയാണ്. ഒരു ബഹുസ്വര സമൂഹം സാമുദായികതയെ അംഗീകരിക്കുന്നില്ല. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പോലും മത രാഷ്ട്രീയ പാര്‍ട്ടി ആകില്ല. കേരളത്തിന്റെ വൈവിധ്യങ്ങളെ വകവച്ചു കൊടുക്കുന്ന പൊതുധാരയെയാണ് പൊളിറ്റിക്കല്‍ പാര്‍ട്ടി എന്നു പറയുന്നത്. മുസ്ലീം ലീഗ് തീര്‍ത്തും സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ്.

മുസ്ലീം ലീഗ് തുടക്കം മുതല്‍ തന്നെ പബ്ലിക്കായി തീവ്രവാദ പ്രവണതകളെ എതിര്‍ക്കുകയും എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഘടകകക്ഷിയായിരുന്ന അല്ലെങ്കില്‍ മതസംഘടനയായ ഇകെ സുന്നി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള കാരണം വിലയിരുത്തിയപ്പോള്‍ പറഞ്ഞത് എന്‍‌ഡി‌എഫിനെ ലീഗ് അമിതമായി താലോലിച്ചു എന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഒളിഞ്ഞു തെളിഞ്ഞും താലോലിച്ചതും അവരെ പലപ്പോഴും രക്ഷപെടുത്താന്‍ നോക്കിയതും ലീഗാണ്. ആശയപരമായി പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യാന്‍ ലീഗ് ശ്രമിച്ചതായി നമുക്കറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളാണ് വര്‍ഗീയ കക്ഷികളെ വളര്‍ത്തിയത്. ഇരു വര്‍ഗീയതയെയും ലീഗ് വളര്‍ത്തിയിട്ടുണ്ട്. ബേപ്പൂര്‍, വടകര കൂട്ടുകെട്ട് നമുക്കൊക്കെ അറിയാവുന്നതാണ്. ചില പഞ്ചായത്തുകളില്‍ ലീഗും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധവും നമുക്കറിയാം. ഹിന്ദുത്വ വര്‍ഗീയതയോട് സോഫ്റ്റ് കോര്‍ണര്‍ സമീപനം മുസ്ലീം ലീ‍ഗ് പലപ്പോഴും സ്വീകരിച്ചിട്ടുണ്ട്. അവരുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്. അത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

എന്‍ഡി‌എഫിനെ മുസ്ലീം സമൂഹം മാറ്റി നിര്‍ത്തിയ ഒരു ഘട്ടത്തില്‍ സംവരണവിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്‍ഡി‌ഫുമായി വേദിപങ്കിട്ടത് ലീഗാണ്. ജമാത്തെ ഇസ്ലാമി ഇതുവരെ എന്‍‌ഡി‌എഫുമായി വേദി പങ്കിട്ടിട്ടില്ല. മുസ്ലീം ലീഗ് എന്‍‌ഡി‌എഫുമായി പലപ്പോഴും വേദി പങ്കിട്ടുണ്ട്. ഇങ്ങനെ എന്‍‌ഡി‌എഫിനെ വളര്‍ത്തുന്നതില്‍ ലീഗ് അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വഹിച്ചിട്ടുണ്ട്. സി‌പി‌എം പോലും. കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ തവണ തലശേരിയില്‍ എന്‍ഡി‌എഫിന്റെ സഹായം സ്വീകരിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ കൈയ്യിലെ കളിപ്പാവകളാണ് ജനങ്ങള്‍ ഭയപ്പെടുന്ന മത വര്‍ഗീയത എന്നത്.

അങ്ങനെ വര്‍ഗീയതയ്ക്കു വേണ്ടി ആളുകള്‍ പലപ്പോഴും ഉപയോഗപ്പെടുത്തുന്ന ഒരു പൌരോഹിത്യ മതത്തെ കുറിച്ചല്ല സോളിഡാരിറ്റി പങ്കു വയ്ക്കുന്നത്. എല്ലാവരും അംഗീകരിക്കുന്ന പ്രവാചകന്മാരൊക്കെ പ്രതിനിധീകരിച്ച നീതിയുടെ പക്ഷത്തു നില്‍ക്കുന്ന മനുഷ്വത്വത്തില്‍ അധിഷ്ടിതമായ, മതസങ്കുചിത വീക്ഷണമില്ലാത്ത, അവര്‍ഗീയമായ വൈവിധ്യത്തെ അംഗീകരിക്കുന്ന മൌലിക അവകാശങ്ങളില്‍ മനുഷ്യര്‍ തുല്യരാണെന്ന് കാണുന്ന മനുഷ്യപ്പറ്റുള്ള ഒരു വീക്ഷണമാണ് അതിന്റേത്. അത് അപകടകരമല്ല എന്നതിന്റെ തെളിവ് സോളിഡാരിറ്റി തന്നെയാണ്. അപകടകരമായിരുന്നെങ്കില്‍ ഏഴുവര്‍ഷം കൊണ്ട് ചെറുതായെങ്കിലും തെളിയിക്കപ്പെടുമായിരുന്നു.

WEBDUNIA| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2010 (18:47 IST)
മുസ്ലീം ലീഗിനെ പറ്റി പറയുമ്പോള്‍

കൈവെട്ട് സംഭവത്തില്‍ അധ്യാപകന്‍ ജോസഫിനു രക്തം നല്‍കാന്‍ സോളിഡാരിറ്റിയുടെയും ജമാത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകര്‍ ഓടിയെത്തിയത് അവരോട് മുകളില്‍ നിന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടല്ല. സാമുദായികമല്ലാത്ത മനുഷ്യത്വപരമായ വീക്ഷണമാണ് അവര്‍ക്കുള്ളത് എന്നതുകൊണ്ടാണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :