ശാശ്വതീകാനന്ദ: ദുരൂഹത തീരുന്നില്ല!

Saswatheekananda
WEBDUNIA| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2009 (14:10 IST)
PRO
PRO
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി. സ്വാമിയുടെ രണ്ട് സഹായികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചത് കേസിലെ സുപ്രധാന വഴിത്തിരിവാകുമോ എന്ന് കണ്ടറിയണം. 2002 ജൂ‍ലൈ ഒന്നിന്‌ ആലുവ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ശാശ്വതീകാന്ദയുടെ മുങ്ങി മരണം. എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്ന ശാശ്വതീകാനന്ദയെ മരണത്തിലും വിവാദം വിടാതെ പിന്തുടരുകയായിരുന്നു.

ശ്രീനാരായണ ദര്‍ശനത്തെ മാനവികമായ രീതിയില്‍ വ്യാഖ്യാനിച്ച്‌ മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്‌ ശ്രീനാരായണ ദര്‍ശനത്തെ മാനവികതയുടെ ദര്‍ശനമായി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദര്‍ശനത്തില്‍ അഗാധപാണ്ഡിത്യമുളള ശാശ്വതികാനന്ദ ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു.

ആറാം വയസില്‍ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട്‌ സ്വദേശി ശശിധരന്‍ പിന്നീട്‌ ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂര്‍വാശ്രമത്തില്‍ ശശി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952-ല്‍ തിരുവനന്തപുരത്തെ മണക്കാട്ട്‌ പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വര്‍ക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു.

പിതൃസഹോദരന്‍ സ്വാമി കുമാരാനന്ദയോടൊപ്പമാണ്‌ അദ്ദേഹം ശിവഗിരിയിലെത്തുന്നത്‌. വര്‍ക്കല എസ്‌ എന്‍ സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം നേടിയ സ്വാമി എസ്‌ എന്‍ കോളജിലാണ്‌ ബിരുദ പഠനം നടത്തിയത്‌. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വേദപഠനത്തിന്‌ ചേര്‍ന്ന്‌ പഠിച്ച അദ്ദേഹം പഠനാനന്തരം 1977ല്‍ സ്വാമി ബ്രഹ്മാനന്ദയില്‍ നിന്ന്‌ സന്ന്യാസം സ്വീകരിച്ചു.

തുടര്‍ന്ന്‌ സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡംഗമായി. 1979ല്‍ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക്‌ നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട്‌ ചവട്ടിക്കയറിയത്‌ വളര്‍ച്ചയുടെ കൊടുമുടിയായിരുന്നു. 1984-ലെ തെരഞ്ഞെടുപ്പിലാണ്‌ സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്‌. അന്നത്തെ ജനറല്‍ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടര്‍ന്ന്‌ സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തില്‍ വീണു.

അടുത്ത പേജില്‍ വായിക്കുക “പിന്നെയും ശിവഗിരി ഭരണം കൈപ്പിടിയില്‍”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :