മാലദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌ ,നഷീദ്‌ പ്രസിഡന്‍റ്

പീസിയന്‍

Nasheed
WDPRO
ലക്ഷദ്വീപ് സമുദ്രത്തിലെ കൊച്ചുപച്ചത്തുരുത്തായ മാലദ്വീപില്‍ മൂന്നു പതിറ്റാണ്ടത്തെ ‘ഏകാധിപത്യ ഭരണ‘ത്തിനു അന്ത്യമായി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എം ഡി പി നേതാവും മുന്‍ രാഷ്ട്രീയ തടവുകാരനുമായ മുഹമ്മദ്‌ അന്നി നഷീദ്‌ നിലവിലെ പ്രസിഡന്‍റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെ എട്ടുശതമാനം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

നവംബര്‍ 11ന്‌ 41 കാരനായ നഷീദ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. മുഹമ്മദ് വാഹീദ് ഹസ്സനാണ് വൈസ് പ്രസിഡന്‍റ്. 1978 ല്‍ ഗയൂം ആദ്യമായി അധികാരത്തിലേറിയ നവംബര്‍ 11ന്‌ തന്നെയാണ്‌ നഷീദിന്റെയും സത്യപ്രതിജ്ഞ.

1967 മെയ് 17 ന് ജനിച്ച നഷീദ് ‘അന്നി‘ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഗയൂമിന്‍റെ രാഷ്ട്രീയത്തേയും നയങ്ങളേയും നിരന്തരം എതിര്‍ത്തു പോന്ന നഷേദിന് ഒട്ടേറെ തവണ കോടതി കയറ്റവും ജയില്‍ വാസവും വേണ്ടി വന്നിട്ടുണ്ട്.

ഗയൂം 6 വര്‍ഷം രാഷ്ട്രീയത്തടവുകാരന്‍ ആക്കിയ നഷീദ് ചൊവ്വാഴ്‌ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പ്പിച്ച് മധുരമായി പ്രതികാരം വീട്ടിയപ്പോല്‍ അത് മാലദ്വീപിന്‍റെ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമാവുകയായിരുന്നു‌. മുപ്പത് വര്‍ഷത്തെ ഗയൂം ഭരണത്തിന്‌ അങ്ങനെ അന്ത്യമായി.

ആറുവട്ടം പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്‌ നടന്ന മാലദ്വീപില്‍ ആറുതവണയും ഗയൂമിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഫലത്തില്‍ ഏകാധിപത്യ ഭരണമായിരുന്നു മാലദ്വീപില്‍ ഉണ്ടായിരുന്നത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :