നിയമം ലംഘിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നാണോ കേന്ദ്രത്തിന്റെ ഈ കശാപ്പ് നിരോധനം ?

എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ മൗലികാവശമാണ്

കന്നുകാലി വില്‍പ്പന ,  കശാപ്പ് നിരോധനം ,  പിണറയി വിജയന്‍ ,  നരേന്ദ്ര മോദി ,  Bjp ,  Ldf ,  Kerala ,  Cow Politics ,  Cattle Slaughter ,  Pinarayi Vijayan ,  Narendra Modi
സജിത്ത്| Last Updated: തിങ്കള്‍, 29 മെയ് 2017 (16:07 IST)
രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചതിനെരെ പ്രതിഷേധം ഇപ്പോളും ശക്തമായിതന്നെ തുടരുകയാണ്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനായി വില്‍ക്കരുതെന്ന നിര്‍ദേശമാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചത്. കന്നുകാലികളെ ബലി നൽകുന്നതിനും വിലക്കേർപ്പെടുത്തി. സമ്പൂര്‍ണ്ണ ഗോവധ നിരോധനത്തിന്റെ ഭാഗമായാണിത്.

പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് 1960 പ്രകാരമാണ് ഇതിനുള്ള വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയത്. കന്നുകാലികളെ വിൽക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിപണന കേന്ദ്രങ്ങളിൽ നിന്നു കന്നുകാലികളെ വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് ഉറപ്പുനൽകനമെന്നും കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം വിൽപ്പനയെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്.

ആറുമാസത്തിനകം ഈ കന്നുകാലികളെ മറിച്ചുവിൽക്കാൻ പാടില്ലെന്നും തീരെ പ്രായം കുറഞ്ഞതോ
ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കന്നുകാലികളുടെ അന്തർ സംസ്ഥാന വിപണനവും നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകാൻ പെർമിറ്റ് ആവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതിനായി സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണു പെർമിറ്റ് നൽകേണ്ടത്. അന്താരാഷ്ട്ര അതിർത്തിയുടെ 50 കിലോ മീറ്ററിനുള്ളിലോ സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്ററിനുള്ളിലോ കാലിച്ചന്ത സ്ഥാപിക്കാൻ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കാലിച്ചന്തകളിലെ സൗകര്യങ്ങൾ സംബന്ധിച്ചും നിരവധി വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്. മൂന്നു മാസത്തിനകം ഇതിലെ വ്യവസ്ഥകൾ നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :