നക്സലിസം ഉയിര്‍ത്തെണീറ്റ 2007

ബെന്നി ഫ്രാന്‍‌സിസ്

WEBDUNIA|
ജവഹര്‍‌ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ‌എന്‍‌യു) തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയ്ക്കേറ്റ കനത്ത പരാജയം പത്രമാധ്യമങ്ങളില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ വാര്‍ത്തയായിരുന്നു. എസ്‌എഫ്‌ഐ - എ‌എസ്‌ഐ‌എഫ് സഖ്യത്തെ പരാജയപ്പെടുത്തിയത് മറ്റാരുമല്ല, ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷനാണ്.

ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്‌സ് അസോസിയേഷന്റെ പ്രത്യേകത എന്തെന്നല്ലേ? ഇടതുപക്ഷ തീവ്രവാദ സംഘടനയായ സിപി‌ഐ (എം‌എല്‍) ലിബറേഷന്റെ വിദ്യാര്‍ത്ഥി വിംഗാണത്. എസ്‌എഫ്‌ഐ - എ‌എസ്‌ഐ‌എഫ് സഖ്യത്തിന്റെ 37 വര്‍ഷം നീണ്ട പടയോട്ടത്തിനിടയില്‍ രണ്ടാം തവണയാണ് ഈ പരാജയം. നക്സലിസത്തിന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ വരവേല്‍പ്പ് ലഭിക്കുന്നത് എന്താണ് അടിവരയിടുന്നത്?

ഇന്ത്യയുടെ നിലവിലെ ഭരണ സംവിധാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് നക്സലിസം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതാണ് 2007 ല്‍ ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ സംഭവവികാസമെന്ന് പറയുമ്പോള്‍ അത്ഭുതപ്പെടാനില്ല.

“നമ്മുടെ രാജ്യത്തെ പല ജില്ലകളെയും ഇടതുപക്ഷ തീവ്രവാദം ബാധിച്ചിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദ ഫലമായുണ്ടാവുന്ന സംഭവവികാസങ്ങള്‍ കൂടാതെ ഒരു ദിവസവും കടന്നുപോവുന്നില്ല. രാഷ്ട്രമെന്ന രീതിയില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി നക്സലിസമാണ്. ഈ വൈറസിനെ നശിപ്പിക്കാതെ സമാധാനം ഉണ്ടാവുകയില്ല” - 2007 ന് തിരശ്ശീല വീഴുന്ന വേളയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശമാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :