കേരളം 2013

PRO
PRO
പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിവച്ചു. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് തുടങ്ങിയവ നിരോധിക്കുകയായിരുന്നു. റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറി.

ഒടുവില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നവംബര്‍ 16ന് നല്‍കിയ തത്വത്തിലുള്ള അംഗീകാരം പിന്‍വലിച്ചു. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടിക്ക് കാരണമാകുമെന്നതിനാലാണ് ഇത്.

WEBDUNIA|
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്ന കടലാസുപുലി!

അടുത്ത പേജില്‍- സ്വര്‍ണ്ണക്കടത്തിന്റെ അറിയാക്കഥകള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :