ഇന്ത്യ ഗാന്ധി സ്മരണയില്‍

ഇന്ന് ഗാന്ധിജിയുടെ അറുപതാം രക്തസാക്ഷിത്വ ദിനം

WD
പ്രമുഖ വ്യവസായി ജമാനലാല്‍ ബജാജിന്‍റെ കൊച്ചുമകനും വ്യവസായിയുമായ ഭരത് നാരായണന്‍റെ കൈവശമായിരുന്നു ഗാന്ധിജിയുടെ ചിതാഭസ്മ കലശം സൂക്ഷിച്ചിരുന്നത്. ഇത് മുംബൈയിലെ ഒരു മ്യൂസിയത്തിന് നല്‍കിയെങ്കിലും പ്രദര്‍ശനത്തിനു വയ്ക്കുന്നതിനെക്കാള്‍ കടലില്‍ ഒഴുക്കുന്നതാണ് ഗാന്ധി കുടുംബം ഇഷ്ടപ്പെട്ടത്.

ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകള്‍ നാടിനെ വീര്‍പ്പുമുട്ടിച്ച കാലമായിരുന്നു 1948 ന്‍റെ തുടക്കം. ജനുവരിയില്‍ ഡല്‍ഹിയില്‍ എത്തിയ ഗാന്ധിജിക്ക് പലയിടത്തും എതിര്‍പ്പിന്‍റെ ലഞ്ചനകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനായി. അന്ന് ഭരണത്തിലും അസ്വസ്ഥതകള്‍ നിറഞ്ഞിരുന്നു. ഇവ പരിഹരിക്കാനായി ഡല്‍ഹിയിലെത്തിയ ഗാന്ധിജിക്ക് തന്‍റെ ജീവിത ദൌത്യം തുടരാനായില്ല.

1948 ജനുവരി 30 ന് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി പൌത്രിമാരായ ആഭയുടെയും മനുവിന്‍റെയും തോളില്‍ കൈവച്ച് വേദിയിലേക്ക് നടന്നടക്കുകയായിരുന്നു ഗാ‍ന്ധിജി. എന്നാല്‍, മരണ വാറണ്ടുമായി നാഥുറാം വിനായക് ഗോഡ്സേ, നാരായണ്‍ ആപ്തെ, വിഷ്ണു കാര്‍ക്കറെ എന്നിവരും അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ഗാന്ധിജി അടുത്ത് എത്തിയപ്പോള്‍ ഗോഡ്സേ അഭിവാദനം ചെയ്യാനെന്ന മട്ടില്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ഒന്നു കുനിഞ്ഞു, പിന്നെ കൈത്തോക്കില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ചീറിയെത്തി ആ മഹത്തായ ജീവിതത്തെ തട്ടിയെടുത്തു. സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മമുറയിലൂടെ ഒരു മഹാ മുന്നേറ്റം നടത്തിയ നമ്മുടെ രാ‍ഷ്ട്രപിതാവ് തന്‍റെ എഴുപത്തിയെട്ടാം വയസ്സില്‍ രക്ത സാക്ഷിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :