ഗോ സംരക്ഷകരെന്ന് പറഞ്ഞ് നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാനോ ഈ ബീഫ് നിരോധനം ?

നിയമം ലംഘിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നാണോ കേന്ദ്രത്തിന്റെ ഈ കശാപ്പ് നിരോധനം ?

കന്നുകാലി വില്‍പ്പന ,  കശാപ്പ് നിരോധനം ,  പിണറയി വിജയന്‍ , ബീഫ് നിരോധനം,  നരേന്ദ്ര മോദി ,  Bjp ,  Ldf ,  Kerala ,  Cow Politics ,  Cattle Slaughter ,  Pinarayi Vijayan ,  Narendra Modi, Beef ban
സജിത്ത്| Last Updated: ചൊവ്വ, 30 മെയ് 2017 (16:05 IST)
കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചും അവയുടെ വില്‍പ്പന നിയന്ത്രിച്ചുകൊണ്ടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആളുകൾക്കിടയിൽ ഇപ്പോളും വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി പല ആളുകളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽമീഡിയയിലെ പ്രധാന വിഷയവും ബീഫ് നിരോധനം തന്നെയാണ്.

കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് അനുസരിച്ചാണ് രാജ്യത്ത് വരുംദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുന്ന ഉത്തരവിറക്കിയിരിക്കുന്നത്. കാള, പോത്ത്, പശു, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിൽ വരുന്നത്. രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കുന്നതാണ് ഈ ഉത്തരവ്.

കശാപ്പ് നിരോധനത്തില്‍ ഇടതുവലതു സംഘടനകളെല്ലാം പല തരത്തിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. കോഴിക്കോട് വെച്ച് എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തി. ഇത്തരം ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യമെന്നാണ് എസ്‌എഫ്‌ഐ നേതാക്കള്‍ പറയുന്നത്. അതുപോലെയൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ മാടിനെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്തു.

പശു സംരക്ഷകർ എന്ന് പറഞ്ഞ് നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാൻ മാത്രമേ ഈ നിരോധനം സഹായിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ശരിക്കും പറഞ്ഞാൽ രാജ്യത്ത് ഇരു കാലികളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇത് നാൽക്കാലികളുടെ കാലമാണ്. അവർക്കായി ആധാർ കാർഡും ആംബുലൻസും വരെ പ്രാബല്യത്തില്‍ വന്നു.

ഒരു കൂട്ടം മതവിഭാഗക്കാരെ മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഈ വിജ്ഞ്ജാപനമെന്ന കാര്യം വ്യക്തമാണ്. സംഘ്പരിവാർ രാഷ്ട്രീയവും ഇതിനു പിന്നിലുണ്ട്. ബലി നൽകാൻ പാടില്ലെന്ന നിബന്ധന വഴി വിശ്വാസത്തിലും കത്തിവെക്കുകയാണ് കേന്ദ്രം. പാലിനും മറ്റുമായി വളർത്തുന്ന കാലികളെ, അതിനു കൊള്ളാതാകുേമ്പാൾ വിറ്റൊഴിവാക്കുന്ന കർഷകർക്ക് ആ ഇനത്തിൽ കിട്ടുന്ന വരുമാനം ഇല്ലാതാക്കുക കൂടിയാണ് ഈ നടപടിയിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :