ദാമോദര മേനോന്‍ - സൗമ്യവും പ്രസന്നവുമായ നേതൃത്വം

KA Damodara Menon
WEBDUNIA|
file
ഇന്ത്യയിലെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രസന്നവും ദീപ്തവുമായ മുഖങ്ങളിലൊന്നാണ് കെ എ ദാമോദര മേനോന്‍ .

പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മന്ത്രി എന്നിങ്ങനെ പല നിലകളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച അദ്ദേഹം 1980 നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തിലാണ് അന്തരിച്ചത് .

കളപ്പുരയ്ക്കല്‍ തങ്ങു അമ്മയുടെയും കരുമാലൂര്‍ താഴത്തുവീട്ടില്‍ അച്ച്യുതന്‍ പിള്ളയുടേയും ഇളയമകനായി 1906 ജൂണ്‍ 10ന് ദാമോദരന്‍ മേനോന്‍ ജനിച്ചു. പറവൂര്‍ ഹൈസ്കൂളിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം.

സമദര്‍ശിയുടെ പത്രാധിപത്യത്തില്‍ നിന്നാരംഭിച്ച അദ്ദേഹത്തിന്‍റെ പത്രപ്രവര്‍ത്തനം പതിനാലു വര്‍ഷത്തെ മാതൃഭൂമിയുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്നു. ഒരിടവേളയ്ക്കു ശേഷം മാതൃഭൂമി പത്രാധിപരായിരിക്കെയാണ് 1942 ഓഗസ്റ്റില്‍ പത്രാധിപക്കസേരയില്‍ നിന്നദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

45 ല്‍ ജയില്‍ വിമുക്തനായശേഷം വീണ്ടും മാതൃഭൂമി പത്രാധിപരായി 1948 ജൂലൈയില്‍ കെ.പി.കേശവമേനോന്‍ സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തി. തുടര്‍ന്നു ദാമോദരമേനോന്‍ മാതൃഭൂമിയുടെ പത്രാധിപത്യം ഒഴിഞ്ഞു.

ഇടക്കാല പാര്‍ലമെന്‍റിലേയും ലോക്സഭയിലേയും അംഗമായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം കേരള സര്‍ക്കാരിന്‍റെ വ്യവസായമന്ത്രിയായും പ്രവര്‍ത്തിച്ചു. സമരത്തിന്‍റെയും ഭരണത്തിന്‍റെയും പലരംഗങ്ങളിലൂടെയും കടന്നുപോയ അദ്ദേഹം ഗാന്ധി യുഗത്തിലേയും തുടര്‍ന്നു സ്വാതന്ത്ര്യാനന്തര കേരളത്തിലേയും മുന്‍ നിരയിലുള്ള നേതാക്കന്മാരിലൊരാളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :