ഭാര്യയെ സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ജവാൻ പിടിയിൽ

അപർണ| Last Modified വെള്ളി, 20 ജൂലൈ 2018 (10:45 IST)
സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്‍ഗഡിലെ ബലോദബസാര്‍ - ഭട്ടാപര ജില്ലയിലാണ് സംഭവം. ഛത്തിസ്‍ഗഡ് ആംഡ് ഫോഴ്സിലെ 33 കാരനായ സുരേഷ് മിരിയാണ് പിടിയിലായത്.

ഭട്ടാപരയിലെ ഹൌസിങ് കോളനിയിലാണ് സുരേഷ് മിരിയും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. അസുഖത്തെ തുടർന്നാണ് ഭാര്യ മരിച്ചതെന്നായിരുന്നു ഇയാൾ എല്ലാവരോടും പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ വിവമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ താന്‍ ഭാര്യയെ കൊന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു. തല്ലി ബോധം കെടുത്തിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് സുരേഷ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :